സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: അറസ്റ്റ് മെമ്മോയിലെ ഞെട്ടിപ്പിക്കുന്ന വിവരം... പ്രതിസന്ധിയിൽ പിണറായി
കൊച്ചി/തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വര്‍ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ എം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ വലംകൈ, സർവ്വീസിൽ മികച്ച ട്രാക്ക് റെക്കോർഡ്, ആരാണ് എം ശിവശങ്കർ
ശിവശങ്കറിലൂടെ പിണറായി വിജയനിലേക്ക്... ഇഡിയുടെ തന്ത്രം ഫലിച്ചു; പിണറായി രാജിവയ്ക്കുമോ?
ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കസ്റ്റംസ് ഉഗ്യോഗസ്ഥനെ വിളിക്കുന്ന സമയത്ത് എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായ കാര്യം. വിശദാംശങ്ങള്‍ പരിശോധിക്കാം...
കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ എം ശിവശങ്കര്‍ വിളിച്ചു എന്നാണ് അറസ്റ്റ് മെമ്മോയില്‍ പറയുന്നത്. സ്വപ്നയുടെ ആവശ്യപ്രകാരം ആയിരുന്നു ഇത് എന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്.
ശിവശങ്കര്‍ സമ്മതിച്ചു
ഇക്കാര്യം ശിവശങ്കര്‍ തന്നെ സമ്മതിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റ് മെമ്മോ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 15 ന് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങള്‍ എന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
സ്വപ്ന പറയാത്തതും ശിവശങ്കര്‍ പറഞ്ഞതും
സ്വര്‍ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ എം ശിവശങ്കറിന്റെ സഹായം തേടിയിരുന്നു എന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ല എന്നായിരുന്നു സ്വപ്നയുടെ മൊഴി. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു എന്നത് ശിവശങ്കര്‍ തന്നെ സമ്മതിച്ച സ്ഥിതിയ്ക്ക് സ്വപ്നയുടെ മൊഴിയ്ക്ക് ഇനി നിലനില്‍പ്പില്ല.
പ്രിന്‍സിപ്പല്‍ സെക്രട്ടറി
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ഐടി സെക്രട്ടറിയും ആയിരിക്കെയാണ് എം ശിവശങ്കര്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയെങ്കില്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീളുമെന്ന് ഉറപ്പാണ്.
സര്‍ക്കാര്‍ പ്രതിരോധത്തില്‍
ശിവശങ്കറിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു എന്നതായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ശിവശങ്കര്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ ആവില്ല എന്നാണ് വിലയിരുത്തലുകള്‍.
പ്രതിപക്ഷം ഇറങ്ങിക്കഴിഞ്ഞു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും ഇപ്പോള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് ഇത്തരത്തിലുള്ള വലിയ പ്രതിസന്ധിയിലേക്ക് വീണുപോയിരിക്കുന്നത്.
ഒഴിയാതെ സംശയങ്ങള്‍
ശിവശങ്കറിനെ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ളത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കര്‍ വിളിച്ചോ എന്ന കാര്യം കസ്റ്റംസ് അന്വേഷണത്തിലോ എന്‍ഐഎ അന്വേഷണത്തിലോ കണ്ടെത്തിയിരുന്നില്ല. ശിവശങ്കറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ തിയ്യതി സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Recommended Video