മദനിയുടെ വരവിൽ ഉറക്കം നഷ്ടപ്പെട്ടതാർക്ക്? ഇപ്പോഴുണ്ടായതിനു പിന്നിൽ അവരാണ്!!
തനിക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അബ്ദുൾ നാസർ മദനി പറയുന്നു
കൊല്ലം: കടുത്ത മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. തന്റെ അവസാന നിദ്ര അൻവാർശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹമെന്നും മദനി പറഞ്ഞു. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണെന്നും മദനി വ്യക്തമാക്കി. അൻവാർശേരിയിൽ നടന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മദനി ഇക്കാര്യം പറഞ്ഞത്.
നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മദനി കേരളത്തിലെത്തിയത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് വൻ സ്വീകരണമായിരുന്നു പിഡിപി ഒരുക്കിയിരുന്നത്. ഈ മാസം ആറു മുതൽ 19 വരെ മദനി കേരളത്തിലുണ്ടാകും. രോഗ ബാധിതരായ മാതാപിതാക്കളെ സന്ദർശിക്കുന്നതിനും മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായിരുന്നു മദനി കേരളത്തിലെത്തിയത്.

മനുഷ്യാവകാശ ലംഘനം
തനിക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അബ്ദുൾ നാസർ മദനി പറയുന്നു. നേരത്തെ മദനിക്ക് കേരളത്തിലേക്ക് വരുന്നതിന് സുരക്ഷ ഒരുക്കുന്നതിന് കർണാടക സർക്കാർ വൻതുക പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു.

ചിലരുടെ ഉറക്കം കെടുത്തുന്നു
തന്റെ കേരളത്തിലേക്കുള്ള വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് മദനി പറയുന്നു. ഇവരാണ് തന്റെ സ്വാതന്ത്രം തടയാൻ ശ്രമിക്കുന്നതെന്നും മദനി പറഞ്ഞു.

അവസാന നിദ്ര അൻവാർശേരി മണ്ണിൽ
തന്റെ അവസാന നിദ്ര അൻവാർശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മദനി പറഞ്ഞു. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണെന്നും മദനി പറയുന്നു.

ജനങ്ങൾ തീരുമാനിക്കട്ടെ
താൻ കുറ്റക്കാരനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് മദനി പറയുന്നു. നിരപരാധിത്വം തെളിയിച്ച് താൻ തിരിച്ചുവരുമെന്നും മദനി പറഞ്ഞു. ജനങ്ങളുടെ പിന്തുണആശ്വാസമാണെന്ന് മദനി. അൻവാർശേരിയിൽ നടന്ന പ്രാർഥനകളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വർഷത്തിനു ശേഷം
ഒരു വർഷത്തിനു ശേഷം മദനി രോഗബാധിതരായ മാതാപിതാക്കളെ കണ്ടു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മദനി കൊച്ചിയിലെത്തിയത്. തുടർന്ന് റോഡ് മാർഗം പത്ത് മണിയോടെ അൻവാർശേരിയിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കും
മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് കൂടിയാണ് മദനി എത്തിയത്. മകന്റെ വിവാഹത്തില് പങ്കെടുക്കുന്നതിനായി മദനി ബുധനാഴ്ച തലശേരിയിലേക്ക് പോകും. ശനിയാഴ്ച കൊല്ലത്താണ് വിവാഹ സത്കാരം. 19ന് മദനി തിരിച്ച് പോകും.

സുരക്ഷയ്ക്ക് വൻ തുക
കേരളത്തിലേക്കെത്തുന്ന മദനിക്ക് സുരക്ഷ ഒരുക്കുന്നതിന് 14,80,000 രൂപയാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് മദനിയുടെ യാത്ര അനിശ്ചിതത്വത്തിലായി. തുടർന്ന് മദനി സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതിയുടെ ഇടപെടൽ
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് മദനിയുടെ യാത്രാ ചിലവ് കർണാടക വെട്ടിക്കുറച്ചിരുന്നു. 1,18,000 രൂപയായാണ് കുറച്ചത്. കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമർശനം സർക്കാരിനു മേൽ ഉയർന്നിരുന്നു. മദനിയുടെ യാത്ര ചെലവിന് കൃത്യമായി എത്ര രൂപ ചെലവാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications