Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു; ബിജെപിയുടെ ആരോപണം പരാജയം സമ്മതിക്കുന്നതാണെന്ന് കമല്‍നാഥ്

ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മുറുപടിയുമായി മധ്യപ്രദേശ് പി സി സി അധ്യക്ഷന്‍ കമല്‍നാഥ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിജെപി തോല്‍വി സമ്മതിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നായിരുന്നു കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചത്.

"ശിവരാജ് ജി, പൃഥ്വിപൂർ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രസ്താവന വോട്ടിംഗ് അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിങ്ങൾ പരാജയം സമ്മതിച്ചുവെന്ന് കാണിക്കുന്നു. തോൽവിയിൽ അസ്വസ്ഥരായ നിങ്ങൾ കോൺഗ്രസിനെതിരെ തെറ്റായതും ഏകപക്ഷീയവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്'-കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു.

ബി ജെ പി സർക്കാർ ഉള്ളപ്പോൾ

കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി സർക്കാർ ഉള്ളപ്പോൾ കോൺഗ്രസ് വോട്ടർമാരേയും പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിക്കുന്നത്. വോട്ടി പിടിക്കാനായി പണവും മദ്യവും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ രസകരമായ ഒരു ആരോപണമാണ്. സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും എന്ന് മാത്രമല്ല, ആരേയും ഭീഷണിപ്പെടുത്താനോ തടയാനോ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം

ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നിങ്ങളുടെ പാർട്ടിയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബിജെപിക്കെതിരെ ഞങ്ങൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. പൃഥ്വിപൂർ ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങളെയും നിയമങ്ങളേയും നിങ്ങളുടെ പാർട്ടിയിലെ ആളുകൾ പരിഹസിച്ചു. അവർ സർക്കാർ സംവിധാനങ്ങളെയും ഭരണത്തെയും ദുരുപയോഗം ചെയ്തു, ധാരാളം പണം വിതരണം ചെയ്തു, മദ്യം വിതരണം ചെയ്തു, മറ്റ് സാധനങ്ങൾ വിതരണം ചെയ്തു. പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാര്‍ ധാരാളം പ്രഖ്യാപനങ്ങൾ നടത്തി. ഈ ഗുണ്ടായിസത്തിനെതിരെയാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരെ ബി ജെ പി

കോൺഗ്രസ് പ്രവർത്തകരെ ബി ജെ പി എങ്ങനെയൊക്കെ മർദിച്ചുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. പൃഥ്വിപൂരിൽ നിന്നുള്ള ബിജെപി നേതാക്കൾ ബൂത്തുകൾ കൊള്ളയടിക്കാനും പിടിച്ചെടുക്കാനും പരസ്യമായി തന്ത്രങ്ങൾ മെനയുന്നതിന്റെ വീഡിയോകളും വന്നിട്ടുണ്ട്. എത്ര പേർ മരിച്ചാലും എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് അവർ പറയുന്നു, തങ്ങളെ പിന്തുണയ്ക്കാത്തവരെ കള്ളക്കേസിൽ കുടുക്കാൻ പോലും ആഹ്വാനം ചെയ്യുന്നുണ്ട്. എന്ത് വില കൊടുത്തും ജയിക്കണമെന്നായിരുന്നു ഉന്നത നേതാക്കളുടെ നിർദേശം. ഇതിനെല്ലാം ശിവരാജ് ഞങ്ങളെയാണോ കുറ്റപ്പെടുത്തുന്നതെന്നും കമല്‍നാഥ് ചോദിക്കുന്നു.

ബി ജെ പിയുടെ വിജയം ഉറപ്പാക്കാൻ

ബി ജെ പിയുടെ വിജയം ഉറപ്പാക്കാൻ 70 ബൂത്തുകൾ പിടിച്ചെടുക്കേണ്ടിവരുമെന്ന് പ്രാദേശിക ബിജെപി നേതാവായ അനിൽ പാണ്ഡേയ പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്‍കി. അതേസമയം ബൂത്ത് പിടിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ആരോപണം. ബൂത്തുകളില്‍ കോൺഗ്രസ് വോട്ടർമാരിൽ ഭീതി പരത്തുന്ന ആരോപണം ശക്തമാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബി ജെ പിക്കാർ രാവിലെ മുതൽ

എന്നാല്‍ മുഖ്യമന്ത്രി പരാമർശിക്കുന്ന ബൂത്തുകളിലും ബി ജെ പിക്കാർ രാവിലെ മുതൽ ഞങ്ങളുടെ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും പരസ്യമായി പണം വിതരണം ചെയ്യുകയും ചെയ്യുന്നു, ഇത് സ്ഥലത്തുണ്ടായിരുന്ന ഞങ്ങളുടെ പ്രവർത്തകർ എതിർത്തു. ഇന്നും ബിജെപിക്കാർ മരിച്ചവരുടെ പേരിൽ കള്ളവോട്ട് ചെയ്തു. ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ഇന്ന് ജനങ്ങൾ സത്യത്തിനൊപ്പം നിൽക്കുന്നു, കോൺഗ്രസിനൊപ്പം നിൽക്കുന്നു, ബിജെപിയെ പുറത്താക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ബിജെപി എന്ത് തന്ത്രം സ്വീകരിച്ചാലും കോൺഗ്രസ് വിജയിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+