നിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് ശേഷം സിനിമാ രംഗത്തെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് വരികയുണ്ടായി. ഏറ്റവും ഒടുവിലായി മലയാള സിനിമയെ ഞെട്ടിച്ചിരിക്കുന്നത് നിത്യാമേനോന് നായികയായ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്റെ വെളിപ്പെടുത്തലാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കേരള പോലീസ് ജൂലിക്ക് സംഭവിച്ചത് അറിഞ്ഞ മട്ടില്ല.

ലൈംഗിക അതിക്രമത്തിനുള്ള ശ്രമം
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ പ്രാണയുടെ ചിത്രീകരണ സ്ഥലത്ത് തനിക്ക് നേരെ ലൈംഗിക അതിക്രമത്തിനുള്ള ശ്രമം നടന്നു എന്നാണ് ജൂലി ജൂലിയന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് ജൂലിയുടെ പരാതി.

നിത്യാ മേനോൻ സിനിമയ്ക്കിടെ
ഒക്ടോബര്‍ 15നാണ് സംഭവം. സിനിമയിലെ നായിക നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതായിരുന്നു ജൂലി. സലിം വില്ലയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്ന് കിടക്കുകയായിരുന്നു. പല സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.

മുറിയിൽ കയറി അപമാനിക്കാൻ ശ്രമം
ഇതുമായി ബന്ധപ്പെട്ട് ജൂലിയും വില്ലയിലെ ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിറകേ വില്ല ഉടമയും അയാളുടെ ഗുണ്ടകളും ചേര്‍ന്ന് മുറിയില്‍ കയറി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ജൂലി ആരോപിക്കുന്നത്.

ഐജിക്ക് പരാതി നൽകി
എന്നാല്‍ ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വില്ല ഉടമയും ഗുണ്ടകളും പിന്മാറി. മുറിക്ക് പുറത്തിറങ്ങിയ ശേഷം ഇവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും ജൂലി ആരോപിക്കുന്നു. സംഭവത്തില്‍ എറണാകുളം ഐജി ഓഫീസില്‍ ജൂലി പരാതി നല്‍കിയിരുന്നു.

അണിയറ പ്രവർത്തകനും കുരുക്കിൽ
പ്രാണയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയേയും ചേര്‍ത്താണ് ജൂലി പരാതിപ്പെട്ടിരിക്കുന്നത്. ഇയാള്‍ കൂടി ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തന്നെ അപമാനിച്ചത് എന്ന് സംശയിക്കുന്നതായും ജൂലി പരാതി നല്‍കിയിട്ടുണ്ട്.

അനങ്ങാതെ പോലീസ്
എന്നാല്‍ ഇതുവരെയും ജൂലി നല്കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്‍കാനാണ് ജൂലി ജൂലിയന്റെ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

സിനിമാ രംഗവും ഒപ്പമില്ല
താന്‍ ഫെഫ്ക അടക്കം ഒരു സിനിമാ സംഘടനയിലും അംഗമല്ല. അതിനാല്‍ തന്നെ തനിക്ക് സിനിമാ മേഖലയില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെന്നും ജൂലി ആരോപിക്കുന്നു. പ്രാണയുടെ അണിയറ പ്രവര്‍ത്തകരും മോശമായി പെരുമാറിയതായി ജൂലി ആരോപിക്കുന്നു.

മുറിയിലിട്ട് പൂട്ടി
തനിക്ക് നേരെ നടന്ന അതിക്രമം ആരോ വിളിച്ച് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. പോലീസിനെ മടക്കി അയച്ചുവെന്നും ജൂലി ആരോപിക്കുകയുണ്ടായി.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന്
അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജൂലിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണ്. ജൂലി മദ്യപിച്ച് വന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തത് എന്നാണ് മറുവശത്ത് നിന്നും ഉയരുന്ന ആരോപണം.

അടയിരിക്കുന്ന പോലീസ്
പരാതിയുടെ യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നുവെന്ന് ജൂലി നല്കിയ പരാതിയിന്മേല് പോലീസ് അടയിരിക്കുന്നതിന് എതിരെ വിമര്‍ശനം ഉയരുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications