Get Updates
Get notified of breaking news, exclusive insights, and must-see stories!

താൻ പീഡിപ്പിച്ചില്ല; 'പരാതികൾ അവർ കെട്ടിച്ചമച്ചത്'; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പരാതികൾ കെട്ടിച്ചമച്ചതാണെന്ന് ഉന്നയിച്ചാണ് അനീസ് ഹൈക്കോടതിയെ സമീപിച്ചത്.

ലൈംഗിക പീഡനക്കേസിൽ പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് ഈ നീക്കം. അനീസിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു.

തുടർന്ന് ഇന്നു രാവിലെ ഇവരെ വിട്ടയച്ചു. അഞ്ച് കേസുകളാണ് അനീസ് അൻസാരിക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തത്. പരാതി ഉയർന്നതോടെ ദുബായിലേക്ക് കടന്ന ഇയാൾ, നാല് ദിവസം മുൻപ് തിരിച്ച് കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

1

ഇയാളുടെ പാസ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾക്കെതിരെ ഏഴു പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, അനീസ് അൻസാരിക്ക് എതിരെ ഒരു യുവതി കൂടി ഇക്കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ലൈംഗികാതിക്രമം നേരിട്ടു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് പരാതിക്കാരി.

2

2015 ലാണ് അതിക്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയിരുന്നത്. ഇ - മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. വിവാഹ മേക്കപ്പിനിടെ മോശമായി സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആണ് യുവതിയുടെ പരാതി. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാമെന്നും യുവതി വ്യക്തമാക്കിയിരുന്നു. തന്നെ ലൈംഗികാതിക്രമം നടത്തി. അശ്ലീലച്ചുവയോടെ സംസാരിച്ചു. മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയിലൂടെ യുവതി വ്യക്തമാക്കുന്നു.

3

എന്നാൽ, പരാതി സൈൻഡ് കോപ്പി അല്ലാത്തെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരി. ഇയാൾ വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് നേരത്തെ മൂന്നു കേസുകൾ ഇയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ രണ്ടുപരാതികള്‍ ഐ.പി.സി. 354 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തിരുന്നത്. അനീസിന്റെ പാസ്‌പോര്‍ട്ട് കൊച്ചി വാഴക്കാലായിലെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലുക്ക് ഔട്ട് സര്‍ക്കുലറും പോലീസ് പുറത്തിറക്കി.

4

ഒരാഴ്ച മുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നത്. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ ഉടമയും ടാറ്റൂ ആ‍ർട്ടിസ്റ്റുമായ പി എസ് സുജേഷ് അറസ്റ്റിലായിരുന്നു. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

5

ഇയാളെവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

7

അതേസമയം, ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയില്‍ നിന്ന് നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി രംഗത്ത് എത്തിയിരുന്നു. കടുത്ത ലൈംഗിക അതിക്രമം ആണ് നേരിടേണ്ടി വന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം തനിക്ക് നേരിടേണ്ടി വന്നെന്നും യുവതി പറയുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    ഫോൺ ഹാജരാക്കും മുമ്പ് ദിലീപ് നശിപ്പിച്ചത് 12 നിർണായക മെസ്സേജുകൾ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+