Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കൻ കേരളത്തിന്റെ തലവര മാറും; അഴീക്കൽ തുറമുഖം യാഥാർഥ്യത്തിലേക്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിജയകരമായ തുടക്കത്തിന് പിന്നാലെ കേരളത്തിന്റെ വികസന ഭൂപടത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി. കണ്ണൂർ ജില്ലയിലെ അഴീക്കലിൽ വിഭാവനം ചെയ്തിരിക്കുന്ന 'മലബാർ അന്താരാഷ്ട്ര തുറമുഖ' പദ്ധതിയുടെ(Malabar International Port) നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. വിഴിഞ്ഞത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായി അഴീക്കൽ മാറുന്നതോടെ വടക്കൻ കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പദ്ധതിയുടെ പ്രാധാന്യവും നിക്ഷേപവും

ഏകദേശം 5,047 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതി പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി തുറമുഖ വകുപ്പ് ഇതിനോടകം തന്നെ താല്പര്യപത്രം (EoI) ക്ഷണിച്ചു കഴിഞ്ഞു. തുറമുഖത്തോടൊപ്പം തന്നെ ഒരു പ്രത്യേക സാമ്പത്തിക മേഖല (SEZ) കൂടി വികസിപ്പിക്കാൻ തുറമുഖ വകുപ്പ് ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മാത്രം 3,742 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇതിൽ പുലിമുട്ട് നിർമ്മാണത്തിനായി 1,428 കോടിയും ഭൂമി ഏറ്റെടുക്കലിനായി 190 കോടിയും മാറ്റിവെച്ചിട്ടുണ്ട്. വളപട്ടണം പുഴയുടെ തെക്ക് വശത്തായി തുറന്ന കടൽത്തീരത്താണ് തുറമുഖം വികസിപ്പിക്കുന്നത്.

malabar-international-port-1770461362 jpg

ഭൂമിശാസ്ത്രപരമായ മേന്മകൾ

അഴീക്കൽ തുറമുഖത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഗതാഗത സൗകര്യങ്ങളാണ്. ദേശീയപാത 66-ൽ നിന്നും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 7 കിലോമീറ്റർ ദൂരപരിധിയിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇത് ചരക്ക് നീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും. ഏകദേശം 200 ഹെക്ടർ വിസ്തൃതിയിലാണ് തുറമുഖ സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്, ഇതിൽ 60 ഹെക്ടർ നിലവിൽ സർക്കാർ ഭൂമിയാണ്.

സാമ്പത്തിക വിപ്ലവം ലക്ഷ്യമിട്ട് മലബാർ

കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വ്യാപാരികൾക്കും വ്യവസായികൾക്കും അഴീക്കൽ തുറമുഖം വലിയ അനുഗ്രഹമാകും. നിലവിൽ മംഗളൂരുവിനെയോ കൊച്ചിയെയോ ആശ്രയിക്കുന്ന വടക്കൻ കേരളത്തിലെ ചരക്ക് നീക്കം അഴീക്കലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ വലിയ സാമ്പത്തിക ലാഭമുണ്ടാകും. ഇതിനുപുറമെ, കർണാടകയിലെ ബംഗളൂരു, മൈസൂരു, ഹൊസൂർ തുടങ്ങിയ പ്രമുഖ വ്യവസായ നഗരങ്ങളിൽ നിന്നുള്ള ചരക്കുകൾ കൈകാര്യം ചെയ്യാനും അഴീക്കൽ തുറമുഖത്തിന് സാധിക്കും.

പ്രതീക്ഷിക്കുന്ന വളർച്ച

പ്രവർത്തനമാരംഭിക്കുന്ന ആദ്യ വർഷം 1.7 മില്യൺ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 17-ാം വർഷത്തോടെ ഇത് 12.24 മില്യൺ മെട്രിക് ടണ്ണായി ഉയർത്താനാണ് പദ്ധതി. സിമന്റ്, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവയുടെ തീരദേശ നീക്കത്തിനും ഭക്ഷ്യ എണ്ണ, വളം എന്നിവയുടെ ഇറക്കുമതിക്കും ഈ തുറമുഖം ഒരു പ്രധാന കവാടമായി മാറും. ഐഐടി മദ്രാസിന്റെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം രണ്ട് കൂറ്റൻ പുലിമുട്ടുകളുടെ നിർമ്മാണവും പദ്ധതിയുടെ ഭാഗമായി നടക്കും.

മലബാർ മേഖലയുടെ വിനോദസഞ്ചാര, വ്യവസായ മേഖലകളെ ഒരുപോലെ ഉത്തേജിപ്പിക്കാൻ പോകുന്ന ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളം ആധുനിക സമുദ്ര വ്യാപാരത്തിന്റെ ഹബ്ബായി മാറുമെന്നതിൽ സംശയമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+