ബാബു രക്തം ഛര്‍ദ്ദിച്ചു, അവശനിലയില്‍; അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നീക്കം
പാലക്കാട്: മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാബു മലമുകളില്‍ അവശനിലയിലെന്ന് റിപ്പോര്‍ട്ട്. മലമുകളില്‍ നിന്ന് ഭക്ഷണം നല്‍കിയെങ്കിലും ബാബു രക്തം ഛര്‍ദ്ദിച്ചു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നീക്കം. 45 മണിക്കൂറോളം വെള്ളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞ ബാബുവിന് മലമുകളിലെത്തിയ ശേഷം ഭക്ഷണം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ബാബുവിന് ഛര്‍ദ്ദി അനുഭവപ്പെട്ടത്. എന്നാല്‍ ഭക്ഷണം രണ്ട് ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ഭക്ഷണം ശരീരത്തിലേക്ക് എത്തിയപ്പോഴുള്ള ബുദ്ധിമുട്ടായിരിക്കും ഇപ്പോഴത്തെ അവശനിലയ്ക്ക് കാരണമെന്നാണ് അനുമാനം. അതേസമയം ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്ടര്‍ മലമുകളിലെത്തിയിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷിച്ച ശേഷം ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. സുളൂരിലെ എയര്‍ബേസില്‍ നിന്നുള്ള വ്യോമസേന ഹെലികോപ്ടറാണ് മലമുകളിലെത്തിയത്. ബാബുവിനെ ഇവിടെ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് ഹെലിപാഡിലെത്തിക്കും. ഇവിടെ വൈദ്യസംഘം എത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്കിയ ശേഷം തുടര്‍ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങിയ സജ്ജീകരണങ്ങള്‍ കഞ്ചിക്കോട്ട് കാത്ത് നിന്നിരുന്നു. ഹെലിപാഡില്‍ നിന്ന് ആംബുലന്‍സില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. റോപ് ഉപയോഗിച്ച് ബാബുവിനെ മലമുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെല്‍റ്റും കയറും ഹെല്‍മറ്റും ഉപയോഗിച്ച് ഉയര്‍ത്തിയത്. കരസേനയിലെ രണ്ട് സൈനികര്‍ ആണ് രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. കരസേനയിലെ ബാല എന്ന സൈനികനാണ് റോപ്പ് കെട്ട ബാബുവിന് അടുത്തേക്ക് ഇറങ്ങിയത്. മലയിടുക്കില്‍ പെട്ട ബാബുവിന്റെ കാലിന് നിസാര പരിക്കേറ്റിരുന്നു. ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടിരുന്നില്ല.

തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെ വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ മാത്രമാണ് ഒരു സൈനികന് ബാബുവിന് അടുത്തെത്തി ഭക്ഷണവും വെള്ളവും നല്കാന് സാധിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്. 1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള രണ്ട് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു.

മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല് വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില് കുടുങ്ങിയത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു. ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര് എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications