മലപ്പുറത്ത് മികച്ച പോളിംഗ്.. 50 ശതമാനം കടന്നു..ഭൂരിപക്ഷം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി
പാണക്കാട് സികെഎംഎം എല്‍പി സ്‌കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് ചെയ്തു.
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ തന്നെ മണ്ഡലത്തിലെ അൻപത് ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. അതേസമംയ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലാടത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി. 12 പോളിങ് ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണി മുടക്കി. ഇവ മാറ്റി പുതിയത് വച്ച ശേഷം വോട്ടിങ് പുരോഗമിക്കുകയാണ്. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13.12 ലക്ഷം വോട്ടര്‍മാരാണ് മലപ്പുറം മണ്ഡലത്തില്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
3 മണിവരെ 50 ശതമാനമാണ് പോളിങ്. പാണക്കാട് സികെഎംഎം എല്‍പി സ്‌കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് ചെയ്തു. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. പോളിങ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമേ ഉണ്ടാവുവെന്ന് സിപിഎം നേതാവ് ടികെ ഹംസ പറഞ്ഞു. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് ഫൈസല്‍ അവകാശപ്പെട്ടു.