മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകള്‍ വിഭജിക്കണം എന്ന് സമസ്ത; മമ്പുറം തങ്ങള്‍ ഗവേഷണ കേന്ദ്രം വേണം
കാസര്‍കോട്: ഭരണ സൗകര്യത്തിനും വിഭവങ്ങളുടെ തുല്യമായ വിതരണത്തിനും മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകള്‍ വിഭജിക്കണം എന്ന് സമസ്ത. നൂറാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഉമര്‍ ഫൈസി മുക്കം ആണ് പ്രമേയം അവതരിപ്പിച്ചത്. വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ട്.

39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും.
ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മലബാറിന്റെ ചരിത്രത്തില്‍ സാമൂഹിക നിര്‍മ്മിതിക്കും നവോത്ഥാനത്തിനും ആത്മീയ നേതൃത്വം നല്കിയ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സ്മരണാര്‍ഥം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു ഗവേഷണ കേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിദേശ അധിനിവേശത്തിനെതിരായ പോരാട്ടത്തിന് ദിശാബോധം നല്‍കുന്നതിനൊപ്പം തന്നെ, ജാതി-മത ഭേദമന്യേ പാവപ്പെട്ടവരോടും സാധാരണക്കാരോടും മമ്പുറം തങ്ങള്‍ പുലര്‍ത്തിയ മാനുഷിക മൂല്യങ്ങള്‍ കേരളീയ നവോത്ഥാനത്തില്‍ സുപ്രധാന അധ്യായമാണ്.
അദ്ദേഹത്തിന്റെ പേരില്‍ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് മലബാര്‍ ചരിത്രത്തെക്കുറിച്ചും ഇന്‍ഡോ-അറബ് സാംസ്കാരിക വിനിമയങ്ങളെക്കുറിച്ചും മമ്പുറം തങ്ങളുടെ ബഹുമുഖമായ സംഭാവനകളെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കാന്‍ ഉപകരിക്കുന്നതാണ്. വരുംതലമുറയ്ക്ക് സാമൂഹിക സഹിഷ്ണുതയുടെ ചരിത്രം പകര്ന്നുനല്കാന് ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് സമസ്ത ആവശ്യപ്പെട്ടു.
പ്രവാസി ചൂഷണവും അവസാനിപ്പിക്കുക
കേരളത്തിലെ സാധാരണക്കാരും പ്രവാസികളും നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധികളില്‍ സമ്മേളനം ശക്തമായ ആശങ്ക രേഖപ്പെടുത്തി. സുഭിക്ഷ കേരളം കെട്ടിപ്പൊക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ സമര്‍പ്പിച്ച് വരുന്ന പ്രവാസികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. പ്രവാസി വോട്ടവകാശം പ്രായോഗികമായി നടപ്പാക്കാന്‍ ആധുനിക സംവിധാനമടക്കമുള്ളവ ഉപയോഗപ്പെടുത്താവുന്നതാണ്.
അതോടൊപ്പം ,അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. വിമാന ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത പ്രമേയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications