ജോലി ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുത്ത്; വന്‍ പ്രതിഫലം: നഷ്ടമായത് 5 ലക്ഷം; കെണിയില്‍ വീഴല്ലേ
മലപ്പുറം: ആഡംബര ഹോട്ടലുകള്‍ക്ക് റിവ്യൂ എഴുതിയാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയുടെ അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടമായി. വന്‍കിട ഹോട്ടലുകള്‍ക്ക് റേറ്റിങ് കൂട്ടാനുള്ള റിവ്യൂ എഴുതിയാല്‍ ധാരാളം പണം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സൈബര്‍ കുറ്റവാളികള്‍ സമീപിച്ചത്. ഇത്തരത്തില്‍ ടെലഗ്രാം വഴിയായിരുന്നു നിരവധി ആളുകളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തിയത്. 'ആപ്പിള്‍ വെക്കേഷന്' എന്ന പേരിലുള്ള വ്യാജ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ജോലി വാഗ്ദാനത്തില്‍ കുടുങ്ങിയ വള്ളിക്കുന്ന് സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിച്ചെടുത്തത്. ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി സ്ഥാപനത്തിന്റെ റേറ്റിങ് കൂട്ടിക്കൊടുത്താല്‍ നല്ല തുക പ്രതിഫലമായി നല്‍കുമെന്നായിരുന്നു മോഹനവാഗ്ദാനം. ഇതുപ്രകാരം ആദ്യ ദിനത്തില്‍ 2500 രൂപ പ്രതിഫലം വള്ളിക്കുന്ന് സ്വദേശിക്ക് നല്കി.

കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനായി മുന്നോട്ടുപോകാന്‍ 10,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇത് നല്കിയപ്പോള് പുതിയ ഓഫര്‍ നല്കി 19,500 രൂപ വാങ്ങിയെടുത്തു. വരുമാനം കൂട്ടാനുള്ള ഓഫറുകള്‍ തുടര്‍ച്ചായി വന്നുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ 65,000 രൂപ നല്കി. രണ്ടു ലക്ഷം അടയ്ക്കാനുള്ള പുതിയ ഓഫറില്‍ വഴങ്ങാതായതോടെ ഫോണ്‍വിളികളും ടെലഗ്രാം വഴി ഭീഷണി സന്ദേശങ്ങളുമെത്തി.
തട്ടിപ്പാണെന്ന് മനസിലാക്കി പിന്മാറാന് ശ്രമിച്ചപ്പോഴേക്കും വ്യക്തിവിവരങ്ങളും ഫോട്ടോകളും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. പണം നല്കാന് വിസമ്മതിച്ചതോടെ ടെലഗ്രാം വഴി നഗ്നഫോട്ടോ മോര്‍ഫ് ചെയ്തയച്ച് ഭീഷണിപ്പെടുത്തി. മാനഹാനിയും ഭയവും കാരണം പിന്നീട് പല ഘട്ടങ്ങളിലായി അഞ്ചു ലക്ഷത്തോളം രൂപ നല്കി. ആശയവിനിമയം മുഴുവന്‍ ടെലഗ്രാമിലൂടെയായതിനാല് പണം അപഹരിച്ച സംഘത്തെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് വ്യാജ ജോലി വാഗ്ദാനത്തിലൂടെ പണം നഷ്ടമായിട്ടുള്ളത്. ആദ്യം ചെറിയ തുക പ്രതിഫലം നല്കി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു വന്‍ തുക തട്ടിച്ചെടുക്കുന്നത്. സമീപ കാലത്ത് ബഹുരാഷ്ട്ര ഐടി കമ്പനിയിലെ ജീവനക്കാരിക്കും സമാനമായി പണം നഷ്ടമായിരുന്നു.
72 ലക്ഷത്തോളം രൂപയാണ് ഇവര്‍ക്കു നഷ്ടമായത്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമായി റിവ്യൂ എഴുതിയാല്‍ വന്‍തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സൈബര്‍ കുറ്റവാളികള്‍ പൂനെ സ്വദേശിനിയായ 35 കാരിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ സൈബര്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിനും വലിയ പരിമിതിയുണ്ട്. തങ്ങളുടെ വ്യക്തി വിവരങ്ങളെല്ലാം മറച്ചുവച്ചായിരിക്കും ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications