വിപ്ലവ സൂര്യൻ മടങ്ങി; വലിയ ചുടുകാട്ടിൽ ഇനി അന്ത്യവിശ്രമം
വിസ് അച്യുതാന്ദന് വിടചൊല്ലി കേരളം. വിപ്ലവ നേതാക്കൾ അന്തിയുറങ്ങുന്ന വലിയ ചുടുകാടിന്റെ മണ്ണിൽ ഇനി വിഎസ് അച്യുതാനന്ദൻ അന്ത്യവിശ്രമം കൊള്ളും. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9 മണിയോടെയാണ് മൃതദേഹം എത്തിച്ചത്. മകൻ അരുൺകുമാർ ചിതയ്ക്ക് തിരികൊളുത്തി.
കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഞ്ജലി അർപിക്കാൻ ആലപ്പുഴയിൽ എത്തിയത്. വിവിധ ജില്ലകളിൽ നിന്ന് പുലർച്ചെ മുതൽ തന്നെ ആലപ്പുഴയിലേക്ക് ആളുകളെത്തി. വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലുമെല്ലാം ജനം ഒഴുകിയെത്തി. മണിക്കൂറുകൾ കാത്ത് നിന്നിട്ടും മഴ നനഞ്ഞിട്ടും വിഎസിനായി അന്ത്യാഭിവാദ്യം അർപിച്ചിട്ടേ മടങ്ങൂ എന്ന ഉറച്ച നിലപാടിലായിരുന്നു ജനം. സ്ത്രീകളും കുട്ടികളും എല്ലാം കാത്ത് നിന്നു. ക്ഷമയോടെ. മഴ നനഞ്ഞ് കാത്തിരിക്കുന്നതിൽ അഭിമാനമേയുള്ളൂ എന്നാണ് കാത്തിരിക്കുന്നവരെല്ലാം പറയുന്നത്. നിശ്ചയിച്ച സമയക്രമം എല്ലാം തെറ്റിച്ചാണ് ജനസാഗരം ഒഴുകുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ പുറപ്പെട്ട വിലാപയാത്ര 22മണിക്കൂറിലേറെ സമയമെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയരികിലെല്ലാം രാത്രി വൈകിയും സ്ത്രീകൾ അടക്കം നൂറുകണക്കിന് പേരാണ് വിഎസിന് അന്ത്യപ്രണാമം അർപിക്കാൻ കാത്ത് നിന്നത്. വിപ്ലവീര്യം മനസ്സിലേന്തിയവരും വിഎസിന്റെ ജീവിതത്തിൽ ആകൃഷ്ടരായവരും എല്ലാം അന്ത്യാഭിവാദ്യം അർപിക്കാനെത്തി.

അൽഖ്വയ്ദ ബന്ധം; 4 പേർ പിടിയിൽ
മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ വംശീയ ആക്രമണം
ജനനേതാവ് വേലിക്കകത്ത് വീട്ടില്‍


















Click it and Unblock the Notifications