തമിഴ്നാട്ടില്‍ നടന്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചു. തിക്കിലും തിരക്കിലും 36 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. നിരവധി പേര്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണു. 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ആറ് കുട്ടികളും 10 സ്ത്രീകളും ഒന്‍പത് പുരുഷന്മാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിജയ്യുടെ കരൂര്‍ റാലിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.
50 പേരോളമാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുത്തേക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്. ബംഗാൾ ഉൾക്കടൽ തീവ്ര ന്യുന മർദ്ദം തെക്കൻ ഒഡീഷയിലെ ഗോപാൽപൂരിന് സമീപം രാവിലെയോടെ കരയിൽ പ്രവേശിച്ചു. നിലവിൽ തെക്കൻ ഒഡീഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്നു. ഇത് തുടർന്ന് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡീഷക്കും ഛത്തീസ്ഗഢുംവഴി നീങ്ങി, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യുനമർദ്ദമായി (well marked low pressure area) മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിനിടെ ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മാഗ്സസെ പുരസ്ക്കാര ജേതാവ് കൂടിയായ സമര നേതാവ് സോനം വാങ് ചുക്കിയെ ജോധ്പൂരിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വാങ്ചുക്കിന്റെ അറസ്റ്റിൽ ആം ആദ്മിയും കോൺഗ്രസും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. അതേസമയം ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നത്. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Sep 28, 2025, 5:03 am IST
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ദുരന്തസ്ഥലത്തെത്തി. കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എത്തിയത്. റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
Sep 28, 2025, 4:58 am IST
കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ 111 പേര്‍ ആശുപത്രിയില്‍. 17 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
Sep 28, 2025, 2:52 am IST
കരൂര്‍ ദുരന്തത്തെതുടര്‍ന്ന് വിജയ്‌യുടെ ചെന്നൈയിലെ വീടിന് സുരക്ഷ കൂട്ടി.
Sep 28, 2025, 2:49 am IST
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഫോണില്‍ വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസഹായം വാഗ്ദാനം ചെയ്തു
Sep 28, 2025, 2:48 am IST
ദുരന്തത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് തമിഴ്‌നാട് ഡിജിപി. വിജയ് എത്താന്‍ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും വിശദീകരണം.
Sep 28, 2025, 2:47 am IST
കരൂരിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു.
Sep 28, 2025, 12:00 am IST
വേദനാജനകമെന്ന് കമല്‍ഹാസന്‍
എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കാന്‍ എനിക്ക് വാക്കുകള്‍ പോര.
തിക്കിലും തിരക്കിലും പെട്ട് രക്ഷപ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സയും ഇരകള്‍ക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
நெஞ்சு பதைக்கிறது. கரூரிலிருந்து வரும் செய்திகள் பேரதிர்ச்சியையும் வேதனையையும் அளிக்கின்றன. கூட்ட நெரிசலில் சிக்கி உயிரிழந்த அப்பாவி மக்களுக்கு என் ஆழ்ந்த இரங்கலைத் தெரிவிக்கவும் வார்த்தைகளின்றித் திகைக்கிறேன்.
நெரிசலிலிருந்து மீட்கப்பட்டவர்களுக்கு உரிய சிகிச்சையும்,…
കരൂര്‍ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് അരുണ ജഗദീശനാണ് അന്വേഷിക്കുക. നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്രതിഷേധത്തിനിടെ നടന്ന വെടിവയ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണിത്.
Sep 27, 2025, 11:50 pm IST
കരൂർ ദുരന്തത്തിൽ ഹൃദയം തകർന്നിരിക്കുകയാണെന്ന് വിജയ്. വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണിതെന്നും വിജയ് എക്സിൽ കുറിച്ചു
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംഭവം അത്യധികം ദുഃഖകരമാണെന്നും മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും പിണറായി അറിയിച്ചു.
Sep 27, 2025, 11:06 pm IST
ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
Sep 27, 2025, 10:47 pm IST
മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു.
Sep 27, 2025, 10:01 pm IST
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുമെന്ന് കരൂര്‍ ആശുപത്രി സൂപ്രണ്ട്. മാധ്യമങ്ങളോടു പ്രതികരിക്കാതെ വിജയ് മടങ്ങി. വിജയ്ക്കെതിരേ വിമര്‍ശനവുമായി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.
Sep 27, 2025, 9:59 pm IST
ദുരന്തസ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെയെത്തും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കരൂരിലേക്കു പുറപ്പെട്ടു. ട്രിച്ചി, ഡിണ്ടിഗല്‍ കലക്ടര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തും.
Sep 27, 2025, 9:55 pm IST
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 12 പേരു2െ നില അതീവ ഗുരുതരം
Sep 27, 2025, 9:45 pm IST
തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Sep 27, 2025, 8:59 pm IST
വിജയ് നയിച്ച റാലിയില്‍ തിക്കും തിരക്കും; 29 മരണം
തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയില്‍ വന്‍ ദുരന്തം. തിക്കിലും തിരക്കിലും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്ന് സൂചന. നിരവധി പേര്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണു.
Sep 27, 2025, 8:03 pm IST
കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകനും ലേ അപെക്സ് ബോഡി (എല്‍എബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം. വാങ്ചുക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതായും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഡിജിപി ആരോപിച്ചു.
Sep 27, 2025, 6:36 pm IST
2050-ല്‍ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
2050 ആകുമ്പോഴേക്കും കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറ 2025 ഇന്റര്‍നാഷണല്‍ എന്‍വിറോണ്‍മെന്റ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസനവും വികസനത്തെ അട്ടിമറിക്കാത്ത പാരിസ്ഥിതിക സംരക്ഷണവും എന്ന നയമാണ് നാം നടപ്പാക്കി വരുന്നതെന്നും ഇ - മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Sep 27, 2025, 6:07 pm IST
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി കണ്ടെത്തി . കൊച്ചിയിൽ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ വാഹനം കണ്ടെത്തിയത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ. ഫസ്റ്റ് ഓണർ ഇന്ത്യൻ സൈന്യമാണെന്നാണ് രേഖകളിലുള്ളത്. നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന് എതിരെ ദുൽഖർ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനത്തിന് രേഖകളുണ്ടെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനിടെയാണ് വീണ്ടും ഒരു വാഹനം കൂടി കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
Sep 27, 2025, 5:20 pm IST
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. 2024 -2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489 .84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
Sep 27, 2025, 4:44 pm IST
ബിജെപിയുമായി ഒരിക്കലും സഖ്യം രൂപീകിരിക്കില്ലെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു.
Sep 27, 2025, 3:43 pm IST
ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജിപിയുടെ സ്വേഛാതിപത്യ നടപടിയാണെന്ന് സി പി എം വിമർശിക്കുന്നു
Sep 27, 2025, 3:00 pm IST
വാങ്ചുക്കിന് പാക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; ഡിജിപി
ലഡാക്കിൽ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ഡിജിപി എസ്.ഡി. സിംഗ് ജംവാൽ.വാങ്ചുക്കിന്റെ പ്രതിഷേധ പരിപാടി സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് കളമൊരുക്കുകയും ചെയ്തുവെന്ന് ജംവാൽ വിമർശിച്ചു. വാങ്ചുക്കിന്റെ പാകിസ്താൻ സന്ദർശനങ്ങളെക്കുറിച്ചും ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ജംവാൽ കൂട്ടിച്ചേർത്തു. ഇതിന് പാകിസ്താനുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ആസൂത്രണവും ഏകോപനവും മുൻകൂട്ടി നടന്നിട്ടുണ്ട്. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഈ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
Sep 27, 2025, 2:17 pm IST
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Sep 27, 2025, 1:16 pm IST
കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും; വിഡി സതീശൻ
ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
Sep 27, 2025, 12:08 pm IST
രണ്ട് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയും അറസ്റ്റിൽ
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായി ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ശ്രീതുവിനെതിരെ മൊഴി നൽകിയെന്നാണ് വിവരം
Sep 27, 2025, 11:49 am IST
ഡോ. മാലതി ദാമോദരൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന
ഇ എം എസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ.
ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ എം എസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസൻ്റെ ശാകുന്തളം ഉദ്ധരിച്ച് ഇ എം എസ് അതിൻ്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്സ് ബാധിതനായ തൻ്റെ പിതാവിനെ പോലീസ്
അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു.
ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Sep 27, 2025, 11:16 am IST
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
വൈക്കം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്.
READ MORE
7:16 AM, 27 Sep
യുഎന്നിൽ സിന്ധു നദീജല ഉടമ്പടിയെ കുറിച്ച് പരാമർശിച്ച് പാക് പ്രധാനമന്ത്രി
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.ഇന്ത്യയുടെ ഈ നടപടി ഉടമ്പടിയിലെ വ്യവസ്ഥകളെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, പാകിസ്ഥാൻ മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന തീവ്രവാദത്തെ ചെറുക്കാൻ ഇസ്ലാമാബാദ് സ്വീകരിച്ച നടപടികളെക്കുറിച്ച് ഷെരീഫ് പരാമർശിച്ചില്ല. ഇന്ത്യ തങ്ങളുടെ തീരുമാനം എടുക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഈ തീവ്രവാദ ആശങ്കകളായിരുന്നു.
7:53 AM, 27 Sep
ഇരട്ടവോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; സുപ്രീം കോടതി
ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായി പേര്‍ ചേർത്തിട്ടുള്ള ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരക്കാർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള സർക്കുലർ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അപ്പീൽ കോടതി തള്ളി.
നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായ ഒരു സർക്കുലർ എങ്ങനെയാണ് പുറത്തിറക്കാൻ സാധിക്കുക എന്ന് സുപ്രീം കോടതി ചോദിച്ചു. കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് 2 ലക്ഷം രൂപ പിഴയും ചുമത്തി. ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ നടപ്പിലാക്കില്ലെന്നും കോടതി അറിയിച്ചു.
ഒരു സ്ഥാനാർത്ഥിയുടെ പേര്‍ ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾ, തദ്ദേശ സ്ഥാപനങ്ങൾ, അല്ലെങ്കിൽ മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നിവയുടെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാരണത്താൽ നാമനിർദ്ദേശ പത്രിക തള്ളരുതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു.ഇത് നടപ്പാക്കില്ലെന്ന്
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
8:33 AM, 27 Sep
പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ അസംബന്ധ നാടകമാണെന്നും ഒരു നാടകത്തിനും വസ്തുതകളെ മറച്ചുവെക്കാൻ കഴിയില്ലെന്നും ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട്, മറുപടി നൽകി."ഇന്ന് രാവിലെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് അസംബന്ധ നാടകങ്ങളാണ് ഈ സഭ കണ്ടത്. തങ്ങളുടെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ അദ്ദേഹം ഒരിക്കൽക്കൂടി മഹത്വവൽക്കരിച്ചു. ഒരു നാടകീയതയ്ക്കും, ഒരു നുണയ്ക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. 2025 ഏപ്രിൽ 25-ന് യുഎൻ രക്ഷാസമിതിയിൽ റെസിസ്റ്റൻസ് ഫ്രണ്ടിനെ – പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനയെ – ജമ്മു കശ്മീരിലെ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശത്ത് വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിച്ചത് ഇതേ പാകിസ്ഥാനാണ്', അവർ തുറന്നടിച്ചു.
9:07 AM, 27 Sep
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് തടയും; നെതന്യാഹു
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് തടയുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഹമാസിന് പ്രതിഫലം നൽകി തന്റെ രാജ്യത്തെ കൂട്ടആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് യൂറോപ്യൻ നേതാക്കൾ ചെയ്യുന്നതെന്നും ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന്റെ തൊണ്ടയിൽ ഒരു ഭീകരരാഷ്ട്രത്തെ കുത്തിക്കയറ്റാൻ ഞങ്ങൾ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ബ്രിട്ടൻ, ഫ്രാൻസ്, മറ്റ് പാശ്ചാത്യ ശക്തികൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന
9:11 AM, 27 Sep
തുർക്കിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ പരാമർശങ്ങളെ തള്ളി ഇന്ത്യ. ഈ വിഷയത്തിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇത് പൂർണ്ണമായും ഉഭയകക്ഷി വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കി. എർദോഗന്റെ പ്രസ്താവനകളെ "ആക്ഷേപകരമെന്നും" ഇന്ത്യ വിശേഷിപ്പിച്ചു. 'കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, അതിൽ ഒരു മാറ്റവും വന്നിട്ടില്ല. മധ്യസ്ഥതയുടെ കാര്യത്തിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ ഏതെങ്കിലും മൂന്നാം കക്ഷി മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ല',വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിലാണ് എർദോഗൻ കശ്മീർ വിഷയം ഉന്നയിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ തനിക്ക് സന്തോഷമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളിലൂടെ ഈ തർക്കം പരിഹരിക്കണമെന്നുമാണ് എർദോഗൻ പറഞ്ഞത്. ഇസ്ലാമാബാദിൽ നടത്തിയ സന്ദർശനത്തിൽ പാകിസ്ഥാന് നൽകിയ പിന്തുണ ഉൾപ്പെടെ, മുമ്പും സമാനമായ പ്രസ്താവനകൾ എർദോഗൻ നടത്തിയിട്ടുണ്ട്.
9:47 AM, 27 Sep
ഓപ്പറേഷൻ നുംഖാർ; ഇടനിലക്കാരനെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ്
ഓപ്പറേഷൻ നുംഖാറിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. ഇടനിലക്കാരനെ കുറിച്ച് വിവരം ലഭിച്ചതായും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അറിയിച്ചു.മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
10:43 AM, 27 Sep
കൊളംബിയൻ പ്രസിഡന്റിനെ വിസ റദ്ദാക്കുമെന്ന് യുഎസ്
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ യുഎസ് വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.ഗാസയിലെ സംഘർഷങ്ങൾക്കെതിരെ ന്യൂയോർക്ക് നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.തന്റെ പ്രസംഗത്തിൽ, പലസ്തീൻ ജനതയെ സംരക്ഷിക്കാൻ ഒരു അന്താരാഷ്ട്ര സൈന്യത്തെ രൂപീകരിക്കണമെന്ന് പെട്രോ ആവശ്യപ്പെട്ടിരുന്നു.
11:16 AM, 27 Sep
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
വൈക്കം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്.
11:49 AM, 27 Sep
ഡോ. മാലതി ദാമോദരൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന
ഇ എം എസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ.
ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ എം എസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസൻ്റെ ശാകുന്തളം ഉദ്ധരിച്ച് ഇ എം എസ് അതിൻ്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്സ് ബാധിതനായ തൻ്റെ പിതാവിനെ പോലീസ്
അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു.
ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
12:08 PM, 27 Sep
രണ്ട് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയും അറസ്റ്റിൽ
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായി ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ശ്രീതുവിനെതിരെ മൊഴി നൽകിയെന്നാണ് വിവരം
1:16 PM, 27 Sep
കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും; വിഡി സതീശൻ
ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
2:17 PM, 27 Sep
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
3:00 PM, 27 Sep
വാങ്ചുക്കിന് പാക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; ഡിജിപി
ലഡാക്കിൽ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ഡിജിപി എസ്.ഡി. സിംഗ് ജംവാൽ.വാങ്ചുക്കിന്റെ പ്രതിഷേധ പരിപാടി സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് കളമൊരുക്കുകയും ചെയ്തുവെന്ന് ജംവാൽ വിമർശിച്ചു. വാങ്ചുക്കിന്റെ പാകിസ്താൻ സന്ദർശനങ്ങളെക്കുറിച്ചും ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ജംവാൽ കൂട്ടിച്ചേർത്തു. ഇതിന് പാകിസ്താനുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ആസൂത്രണവും ഏകോപനവും മുൻകൂട്ടി നടന്നിട്ടുണ്ട്. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഈ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
3:43 PM, 27 Sep
ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജിപിയുടെ സ്വേഛാതിപത്യ നടപടിയാണെന്ന് സി പി എം വിമർശിക്കുന്നു
4:44 PM, 27 Sep
ബിജെപിയുമായി ഒരിക്കലും സഖ്യം രൂപീകിരിക്കില്ലെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു.
5:20 PM, 27 Sep
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. 2024 -2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489 .84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
6:07 PM, 27 Sep
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി കണ്ടെത്തി . കൊച്ചിയിൽ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ വാഹനം കണ്ടെത്തിയത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ. ഫസ്റ്റ് ഓണർ ഇന്ത്യൻ സൈന്യമാണെന്നാണ് രേഖകളിലുള്ളത്. നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന് എതിരെ ദുൽഖർ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനത്തിന് രേഖകളുണ്ടെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനിടെയാണ് വീണ്ടും ഒരു വാഹനം കൂടി കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
6:36 PM, 27 Sep
2050-ല്‍ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
2050 ആകുമ്പോഴേക്കും കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറ 2025 ഇന്റര്‍നാഷണല്‍ എന്‍വിറോണ്‍മെന്റ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസനവും വികസനത്തെ അട്ടിമറിക്കാത്ത പാരിസ്ഥിതിക സംരക്ഷണവും എന്ന നയമാണ് നാം നടപ്പാക്കി വരുന്നതെന്നും ഇ - മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
8:03 PM, 27 Sep
കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകനും ലേ അപെക്സ് ബോഡി (എല്‍എബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം. വാങ്ചുക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതായും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഡിജിപി ആരോപിച്ചു.
8:59 PM, 27 Sep
വിജയ് നയിച്ച റാലിയില്‍ തിക്കും തിരക്കും; 29 മരണം
തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയില്‍ വന്‍ ദുരന്തം. തിക്കിലും തിരക്കിലും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്ന് സൂചന. നിരവധി പേര്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണു.
9:45 PM, 27 Sep
തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു.
9:55 PM, 27 Sep
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 12 പേരു2െ നില അതീവ ഗുരുതരം
9:59 PM, 27 Sep
ദുരന്തസ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെയെത്തും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കരൂരിലേക്കു പുറപ്പെട്ടു. ട്രിച്ചി, ഡിണ്ടിഗല്‍ കലക്ടര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തും.
10:01 PM, 27 Sep
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുമെന്ന് കരൂര്‍ ആശുപത്രി സൂപ്രണ്ട്. മാധ്യമങ്ങളോടു പ്രതികരിക്കാതെ വിജയ് മടങ്ങി. വിജയ്ക്കെതിരേ വിമര്‍ശനവുമായി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.
10:47 PM, 27 Sep
മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു.
11:06 PM, 27 Sep
ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
11:09 PM, 27 Sep
വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംഭവം അത്യധികം ദുഃഖകരമാണെന്നും മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും പിണറായി അറിയിച്ചു.
11:50 PM, 27 Sep
കരൂർ ദുരന്തത്തിൽ ഹൃദയം തകർന്നിരിക്കുകയാണെന്ന് വിജയ്. വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണിതെന്നും വിജയ് എക്സിൽ കുറിച്ചു
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
കരൂര്‍ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് അരുണ ജഗദീശനാണ് അന്വേഷിക്കുക. നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്രതിഷേധത്തിനിടെ നടന്ന വെടിവയ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണിത്.
11:53 PM, 27 Sep
കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് രജനീകാന്ത്
கரூரில் நிகழ்ந்திருக்கும் அப்பாவி மக்களின் உயிரிழப்புச் செய்தி நெஞ்சை உலுக்கி மிகவும் வேதனையளிக்கிறது.
உயிரிழந்தோரின் குடும்பத்தினருக்கு என் ஆழ்ந்த அனுதாபங்கள். காயமடைந்தோருக்கு ஆறுதல்கள்.#Karur#Stampede