ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ തിരിച്ചുവരും!!! 10 കോടി തന്നാലും ഇല്ലെന്ന് സന്ദേശം!! അയച്ചത്......
ദേശീയ അന്വേഷണ ഏജന്‍സിയാണ് തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കിയത്
കരിപ്പൂര്‍: കേരളത്തില്‍ നിന്നു ഭീകര സംഘടനായ ഐസിസിനൊപ്പം ചേര്‍ന്നവര്‍ ഉടന്‍ തിരിച്ചെത്തിയേക്കും. സിറിയയിലും ഇറാഖിലുമുണ്ടായ കനത്ത തിരിച്ചടികളെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്. മലയാളികള്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് സൂചിപ്പിക്കുന്നത്.

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങിവരുമെന്ന് സൂചന ലഭിച്ചതിനാല്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങളോട് പരിശോധന കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഐഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്നു വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐബി റെ്ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഐസിസിലെ മലയാളി ഭീകരര്‍ മടങ്ങിവന്നേക്കുമെന്ന് എന്‍ഐഎ പറയുമ്പോള്‍ കേരളത്തിലെ സംഘത്തലവന് റാഷിദ് അബ്ദുല്ല അതു നിഷേധിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 10 കോടി രൂപ നല്കിയാലും ഒരാള്‍ പോലും നാട്ടിലേക്കു തിരിച്ചുവരില്ലെന്ന് റാഷിദ് വാട്സാപ്പ് സന്ദേശലില് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്താനില്‍ നിന്നു ഐസിസിലുള്ള മലയാളികള്‍ കേരളത്തിലേക്കു അയച്ച നാലു വാട്സാപ്പ് സന്ദേശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ചോര്‍ത്തിയിരുന്നു. കേരളത്തിലുള്ളവര്‍ക്കു അഫ്ഗാനില്‍ നിന്നയച്ച 12 സന്ദേശങ്ങള്‍ ഇതുവരെ ഐബി ചോര്‍ത്തിക്കഴിഞ്ഞു.

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഐസിസിലുള്ള മലയാളികളായ മുര്‍ഷിദ്, യഹിയ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബം ഐസിസ് സംരക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഐബിക്കു ലഭിച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന് എന്നീവിടങ്ങളിലെ എംബസികള്‍ക്കു പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നു കാണിച്ചു യാത്രാരേഖകള്‍ക്കു സമീപിക്കുന്നവരെ കര്‍ശന പരിശോധ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയുടെ നിരന്തരമുള്ള ആക്രമണങ്ങളെ തുടര്‍ന്നു ഇറാഖ്, സിറിയ എന്നീവിടങ്ങളില് കനത്ത തിരിച്ചടിയാണ് ഐസിസിനു നേരിടുന്നത്. അഫ്ഗാന് കേന്ദ്രമാക്കി പുതിയ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഐസിസിസ് ശ്രമമാണ് അമേരിക്ക തകര്‍ത്തത്.

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചതായി മാത്രമേ വിവരം ലഭിച്ചിട്ടുള്ളൂ. എന്നാല്‍ കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്.

2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഐസിസ് ഭീകരനും തൊടുപുഴ സ്വദേശിയായ സുബ്ഹാനി തൊട്ടടുത്ത വര്‍ഷമാണ് പോലീസിന്റെ പിടിയിലായത്. ഐസിസില്‍ പരിശീലനം നേടിയ ഇയാള്‍ സിറിയയിലും ഇറാഖിലും അവര്‍ക്കായി പ്രവര്‍ത്തിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് സുബ്ഹാനി നാട്ടില്‍ തിരിച്ചെത്തിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications