ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ തിരിച്ചുവരും!!! 10 കോടി തന്നാലും ഇല്ലെന്ന് സന്ദേശം!! അയച്ചത്......
ദേശീയ അന്വേഷണ ഏജന്‍സിയാണ് തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കിയത്
കരിപ്പൂര്‍: കേരളത്തില്‍ നിന്നു ഭീകര സംഘടനായ ഐസിസിനൊപ്പം ചേര്‍ന്നവര്‍ ഉടന്‍ തിരിച്ചെത്തിയേക്കും. സിറിയയിലും ഇറാഖിലുമുണ്ടായ കനത്ത തിരിച്ചടികളെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്. മലയാളികള്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് സൂചിപ്പിക്കുന്നത്.

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങിവരുമെന്ന് സൂചന ലഭിച്ചതിനാല്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങളോട് പരിശോധന കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഐഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്നു വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐബി റെ്ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഐസിസിലെ മലയാളി ഭീകരര്‍ മടങ്ങിവന്നേക്കുമെന്ന് എന്‍ഐഎ പറയുമ്പോള്‍ കേരളത്തിലെ സംഘത്തലവന് റാഷിദ് അബ്ദുല്ല അതു നിഷേധിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 10 കോടി രൂപ നല്കിയാലും ഒരാള്‍ പോലും നാട്ടിലേക്കു തിരിച്ചുവരില്ലെന്ന് റാഷിദ് വാട്സാപ്പ് സന്ദേശലില് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്താനില്‍ നിന്നു ഐസിസിലുള്ള മലയാളികള്‍ കേരളത്തിലേക്കു അയച്ച നാലു വാട്സാപ്പ് സന്ദേശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ചോര്‍ത്തിയിരുന്നു. കേരളത്തിലുള്ളവര്‍ക്കു അഫ്ഗാനില്‍ നിന്നയച്ച 12 സന്ദേശങ്ങള്‍ ഇതുവരെ ഐബി ചോര്‍ത്തിക്കഴിഞ്ഞു.

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഐസിസിലുള്ള മലയാളികളായ മുര്‍ഷിദ്, യഹിയ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബം ഐസിസ് സംരക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഐബിക്കു ലഭിച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന് എന്നീവിടങ്ങളിലെ എംബസികള്‍ക്കു പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നു കാണിച്ചു യാത്രാരേഖകള്‍ക്കു സമീപിക്കുന്നവരെ കര്‍ശന പരിശോധ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കയുടെ നിരന്തരമുള്ള ആക്രമണങ്ങളെ തുടര്‍ന്നു ഇറാഖ്, സിറിയ എന്നീവിടങ്ങളില് കനത്ത തിരിച്ചടിയാണ് ഐസിസിനു നേരിടുന്നത്. അഫ്ഗാന് കേന്ദ്രമാക്കി പുതിയ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഐസിസിസ് ശ്രമമാണ് അമേരിക്ക തകര്‍ത്തത്.

അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചതായി മാത്രമേ വിവരം ലഭിച്ചിട്ടുള്ളൂ. എന്നാല്‍ കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്.

2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഐസിസ് ഭീകരനും തൊടുപുഴ സ്വദേശിയായ സുബ്ഹാനി തൊട്ടടുത്ത വര്‍ഷമാണ് പോലീസിന്റെ പിടിയിലായത്. ഐസിസില്‍ പരിശീലനം നേടിയ ഇയാള്‍ സിറിയയിലും ഇറാഖിലും അവര്‍ക്കായി പ്രവര്‍ത്തിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് സുബ്ഹാനി നാട്ടില്‍ തിരിച്ചെത്തിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications