ടൊവിനോ തോമസിനും ആസിഫ് അലിക്കും കൊടുക്കാതെ എന്തുകൊണ്ട് മമ്മൂട്ടി നേടി; ജൂറി പറഞ്ഞത് ഇതാണ്
യൂത്തിനോട് പോരാടി ഒരിക്കല്‍കൂടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി സ്വന്തം ഷെല്‍ഫില്‍ എത്തിച്ചിരിക്കുകയാണ്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരം, ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിങ്ങനെ മലയാളത്തില്‍ മറ്റൊരു നടനും എത്തിപ്പിടിക്കാന്‍ കഴിയാത്ത തലപ്പൊക്കത്തിലേക്ക് മമ്മൂട്ടി ഉയർന്ന് കഴിഞ്ഞു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരത്തില്‍ മമ്മൂട്ടിയോട് മത്സരിച്ച ടൊവിനോ തോമസ് (ARM), ആസിഫലി (കിഷ്കിന്ധാകാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം കൈവരിച്ചതില്‍ നിർണ്ണായകമായ ഒരു ഘടകം മമ്മൂട്ടിയുടെ പകർന്നാട്ടമായിരുന്നു. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടി അക്ഷരാർത്ഥത്തില്‍ നിറഞ്ഞാടി. സംവിധാനമികവും പശ്ചാത്തല സംഗീതവുമൊക്കെ ഒന്നിനൊന്ന് ഇഴുകി ചേർന്നതോടെ വേറിട്ട സിനിമാനുഭവമായിരുന്നു പ്രേക്ഷകന് സമ്മാനിച്ചത്.

'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.' എന്ന വിലയിരുത്തലോടെയാണ് ജൂറി മറ്റ് നടന്മാരെ തള്ളി മമ്മൂട്ടിയെ മികച്ചവരില്‍ മികച്ചവനായി തിരഞ്ഞെടുത്ത്.
1981 ല്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയുടെ അഭിനയ ജീവതത്തിലെ ആദ്യ ഔദ്യോഗിക അംഗീകാരം. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം 1984 ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ആദ്യമായി മമ്മൂട്ടിയെ തേടിയെത്തി. പിന്നാലെ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1985), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നൽപകൽ നേരത്ത് മയക്കം (2022) എന്നീ ചിത്രങ്ങളും മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കി. 1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്കായിരുന്നു.
മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മൂന്ന് തവണയും മമ്മൂട്ടി സ്വന്തമാക്കി.
-
സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് പികെ നവാസ് -
കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം; പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications