Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനോ തോമസിനും ആസിഫ് അലിക്കും കൊടുക്കാതെ എന്തുകൊണ്ട് മമ്മൂട്ടി നേടി; ജൂറി പറഞ്ഞത് ഇതാണ്

യൂത്തിനോട് പോരാടി ഒരിക്കല്‍കൂടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി സ്വന്തം ഷെല്‍ഫില്‍ എത്തിച്ചിരിക്കുകയാണ്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരം, ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിങ്ങനെ മലയാളത്തില്‍ മറ്റൊരു നടനും എത്തിപ്പിടിക്കാന്‍ കഴിയാത്ത തലപ്പൊക്കത്തിലേക്ക് മമ്മൂട്ടി ഉയർന്ന് കഴിഞ്ഞു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരത്തില്‍ മമ്മൂട്ടിയോട് മത്സരിച്ച ടൊവിനോ തോമസ് (ARM), ആസിഫലി (കിഷ്കിന്ധാകാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം കൈവരിച്ചതില്‍ നിർണ്ണായകമായ ഒരു ഘടകം മമ്മൂട്ടിയുടെ പകർന്നാട്ടമായിരുന്നു. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടി അക്ഷരാർത്ഥത്തില്‍ നിറഞ്ഞാടി. സംവിധാനമികവും പശ്ചാത്തല സംഗീതവുമൊക്കെ ഒന്നിനൊന്ന് ഇഴുകി ചേർന്നതോടെ വേറിട്ട സിനിമാനുഭവമായിരുന്നു പ്രേക്ഷകന് സമ്മാനിച്ചത്.

mammootty-small-

'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.' എന്ന വിലയിരുത്തലോടെയാണ് ജൂറി മറ്റ് നടന്മാരെ തള്ളി മമ്മൂട്ടിയെ മികച്ചവരില്‍ മികച്ചവനായി തിരഞ്ഞെടുത്ത്.

1981 ല്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയുടെ അഭിനയ ജീവതത്തിലെ ആദ്യ ഔദ്യോഗിക അംഗീകാരം. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം 1984 ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ആദ്യമായി മമ്മൂട്ടിയെ തേടിയെത്തി. പിന്നാലെ ഒരു വടക്കൻ വീര​ഗാഥ, മൃ​ഗയ, മഹായാനം (1985), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നൽപകൽ നേരത്ത് മയക്കം (2022) എന്നീ ചിത്രങ്ങളും മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കി. 1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്കായിരുന്നു.

മതിലുകൾ, ഒരു വടക്കൻ വീര​ഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മൂന്ന് തവണയും മമ്മൂട്ടി സ്വന്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+