ഗെഡീസ്... മ്മക്ക് വെടിക്കെട്ട് വേണ്ടാട്ടാ, ഡെയ്ഞ്ചറാണ്!!!'ആശുപത്രികൾ കുലുങ്ങും'തൃശൂര്കാരീടെ പോസ്റ്റ്
പൂരത്തിനായി ഒരുകൂട്ടം പേര് നിലനില്ക്കുമ്പോള് ചില തൃശൂരുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്.
തൃശൂര്‍: ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താലാണ് വ്യാഴാഴ്ച. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും ആഹ്വാനത്തില്‍ അല്ലാതെ നടക്കുന്ന ഹര്‍ത്താല്‍ എന്തിനാണ് എന്നതില്‍ കൗതുകം ഉണ്ട്. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പൂരപ്പെരുമ നിലനിര്‍ത്താനായാണ് ഇത്.
തൃശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും, ജില്ലാഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെമ്മ് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഉത്രാളിക്കാവ് പൂരത്തിന്റെയും, മച്ചാട്ട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. പൂരത്തിനായി ഒരുകൂട്ടം പേര് നിലനില്ക്കുമ്പോള് ചില തൃശൂരുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്.

2016 ഏപ്രിലില്‍ പുറ്റിങ്ങള്‍ ദുരന്തത്തില്ഡ 110 മനുഷ്യര്‍ കത്തി ഇല്ലാതായപ്പോള്‍ ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് തൃശൂര്‍ പൂരം'പൂര്‍വ്വാധികം ഭംഗിയായി' നടത്താന്‍ വാശി കാണിച്ചവരാണ് തൃശൂരുകാരെന്ന് മനില പറയുന്നു. ക്രൂരമായ വാശിയായിരുന്നു ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

പൂരവും ആനയുമാണ് തൃശൂരെന്ന് ഇവിടുത്തുകാര്‍ വിശ്വസിയ്ക്കുന്നത്രേ. മനുഷ്യത്വവും ആനത്വവുമില്ലാത്ത വ്യാജമായി അഭിമാനമാണിത്. തൃശൂര്‍കാരിയായ മനിലയ്ക്ക് സ്വന്തം നാടിന്റെ കപട അഭിമാനത്തില്‍ തെല്ലും മതിപ്പില്ല.

പത്തോളം ആശുപത്രികളാണ് തൃശൂര്‍ ഗ്രൗണ്ടിന് ചുറ്റും ഉള്ളത്. ഒപ്പം പഴക്കം ചെന്ന കെട്ടിടങ്ങളും. വെടിക്കെട്ടിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് ആരും ഓര്‍ക്കുന്ന് പോലുമില്ലെന്ന് മനില വേവലാതിപ്പെടുന്നു.

മുറിവേറ്റതും കായികശേഷി ഇല്ലാത്തതുമായ ആനകളെയാണ് പൂരത്തിനായി നിരത്തി നിര്‍ത്തുന്നത്. ഇതിന്റെയെല്ലാം മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഹാജരാക്കിയിട്ടും തൃശൂരുകാര്‍ക്ക് മനസ്സിലാവുന്നില്ലെന്നും മനില ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വെടിക്കെട്ടിനും ആനകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ ആചാരങ്ങളാണ് നിയന്ത്രിയ്ക്കപ്പെടുന്നതെന്ന് കള്ളം പറയുകയാണേ്രത തൃശൂരുകാര്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവരുടെ ലക്ഷ്യം തൃശൂരുകാര് തിരിച്ചറിയണമെന്നും മനില പറയുന്നു. പക്ഷേ എല്ലാം അറിഞ്ഞിട്ടും അറിയില്ലെന്ന് നടിയ്ക്കുകയാണ്. മനുഷ്യരെ ബാധിയ്ക്കുന്ന കാര്യങ്ങളൊന്നും മ്മക്ക് പ്രശ്നം അല്ല.വെടിക്കെട്ട് കാണണം, ആനേടെ വൃണം നോക്കി എന്തൂട്ടാ ചന്തം എന്ന് നൊണ പറയണം... അത്രയേ ഉള്ളൂ.

ആനയോ, പൂരമോ ഒന്നും ഇല്ലെങ്കിലും തൃശൂര്‍കാര്‍ക്ക് ഒന്നും സംഭവിയ്ക്കില്ലെന്ന് ആരെ മ്മടെ നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കുക എന്നാണ് മനിലയുടെ സംശയം.

ചിലരെല്ലാം രൂക്ഷമായ ഭാഷയിലാണ് മനിലയുടെ നിലപാടിനെ വിമര്‍ശിച്ചിരിക്കുന്നത്. ആനയുടെയും പൂരത്തിന്റെയും ഒന്നും മഹത്വം അറിയാത്തത് കൊണ്ടാണേ്രത ഇങ്ങനെയൊക്കെ പറയുന്നത്.
ശാരദക്കുട്ടിയെ പോലുള്ള തൃശൂരുകാര് മനിലയെ അഭിനന്ദിയ്ക്കുന്നു. ക്രൂരത ചെയ്ത് അതില്‍ ആനന്ദം കണ്ടെത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് തന്നെയാണ് ഇവരുടെ നിലപാട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications