പത്താംക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ വിവാഹിതനായ ബസ് ഡ്രൈവർ പിടിയില്‍
പത്തനംതിട്ട: പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയില്‍. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിന്‍ (33) ആണ് പോലീസ് പിടിയിലായത്. സീതത്തോട് ആങ്ങമൂഴിയില്‍ നിന്ന് കാണാതായ പത്താക്ലാസുകാരിയെയാണ് പോലീസ് സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം കോട്ടയത്ത് നിന്നും കണ്ടെത്തിയത്. ആങ്ങമൂഴിയില്‍ നിന്ന് തിങ്കളാഴ്ചയായിരുന്നു പെണ്‍കുട്ടിയെ കാണാതായത്.
'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്
ഡ്രൈവർ തന്റെ മകളായ പതിനഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍ക്കുട്ടി സ്ഥിരമായ സ്കൂളിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്കെതിരെയായിരുന്നു പരാതി. ഇന്നലെ രാവിലേയും ഇതേ ബസിലായിരുന്നു കുട്ടി സ്കൂളിലേക്ക് പോയത്. എന്നാല്‍ കുട്ടി സ്കൂളില്‍ എത്തിയില്ല. ഇതേ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചത്.
ഡ്രൈവറും കുട്ടിയും തമ്മില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുട്ടിയുടെ അമ്മയെ മുന്‍പ് വിവരമറിയിച്ചിരുന്നു. അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. വീട്ടുകാര്‍ ഇത് തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകളെ കാണാതായത്. സംശയം തോന്നിയ അമ്മ ഷിബിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ മകള്‍ ഒപ്പമുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഈ നമ്പര്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. പരാതിയില്‍ ഇക്കാര്യം ഉള്‍പ്പടെ വ്യക്തമാക്കിയിരുന്നു. സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ് പ്രതി.