ഭാര്യയ്ക്കുള്ള ടിക്കറ്റു പോലും ഉപയോഗിച്ചിട്ടില്ല! എങ്ങനെ ജീവിക്കുന്നുവെന്ന് ജനങ്ങൾക്കറിയാം; രാജേഷ്
ലോക്സഭയിൽ ഏറ്റവുമധികം ടിഎയും, ഡിഎയും കൈപ്പറ്റിയത് കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരാണെന്നാണ് ടൈംസ് നൗ കഴിഞ്ഞദിവസം വാർത്ത നൽകിയത്.
തിരുവനന്തപുരം: യാത്രയിനത്തിൽ 30 ലക്ഷം രൂപ ചെലവാക്കിയെന്ന ടൈംസ് നൗ വാർത്തയ്ക്കെതിരെ എംബി രാജേഷ് എംപി. താൻ ചെലവാക്കിയ യഥാർത്ഥ തുകയുടെ അഞ്ചിരട്ടി ചെലവാക്കിയെന്ന് കാണിച്ച് ടൈംസ് നൗ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ആ ഭാഗ്യവാനെ കാണ്മാനില്ല! അബുദാബിയിൽ 12 കോടി ലോട്ടറിയടിച്ച മലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല...
തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...
ലോക്സഭയിൽ
ഏറ്റവുമധികം
ടിഎയും,
ഡിഎയും
കൈപ്പറ്റിയത്
കേരളത്തിൽ
നിന്നുള്ള
അഞ്ച്
എംപിമാരാണെന്നാണ്
ടൈംസ്
നൗ
കഴിഞ്ഞദിവസം
വാർത്ത
നൽകിയത്.
എ
സമ്പത്ത്
38
ലക്ഷം
രൂപയും,
പികെ
ശ്രീമതിയും
കെസി
വേണുഗോപാലും
32
ലക്ഷവും,
കെവി
തോമസ്
31
ലക്ഷവും,
എംബി
രാജേഷ്
30
ലക്ഷവും
കൈപ്പറ്റിയെന്നായിരുന്നു
ടൈംസ്
നൗ
നൽകിയ
വാർത്ത.
വിവാഹത്തിന് തലേദിവസം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കാത്തിരുന്നത് ആർക്കു വേണ്ടി?
എന്നാൽ, ടൈംസ് നൗ പുറത്തുവിട്ട വിവരങ്ങൾ ശുദ്ധനുണയാണെന്നും, ദുരുദ്ദേശ്യപരമാണെന്നുമാണ് എംബി രാജേഷ് എംപി ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇതുവരെ നടത്തിയ യാത്രകളുടെ കണക്കുകളും ചെലവായ തുകയുടെ യഥാർത്ഥ വിവരങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത...
ദൃശ്യമാധ്യമ രംഗത്തെ സംഘി ഇരട്ടകളിലൊന്നായി അറിയപ്പെടുന്ന ടൈംസ് നൗ ഞാനുൾപ്പെടെ കേരളത്തിലെ എം.പിമാർക്കെതിരായി യാത്രാപ്പടി സംബന്ധിച്ച് അങ്ങേയറ്റം ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണയുളവാക്കുന്നതുമായ വാർത്ത നൽകുകയുണ്ടായി.
കണക്കുകൾ...
വാർത്തയിൽ പറയുന്ന കാലയളവിലെ എന്റെ യാത്രയുടെ വിശദാംശങ്ങൾ സൂക്ഷ്മപരിശോധന നടത്തുകയുണ്ടായി. ഞാൻ 3027628 (30.27ലക്ഷം) രൂപ യാത്രപ്പടി ഇനത്തിൽ നേട്ടമുണ്ടാക്കി എന്നത് ശുദ്ധനുണയാണ്. ഡി.എ. ഇനത്തിൽ നിയമാനുസൃതം എനിക്ക് ലഭ്യമായത് 628446.75 രൂപ (6.28 ലക്ഷം)യാണെന്നിരിക്കെ അതിന്റെ തുക അഞ്ചിരട്ടിയാക്കി പെരുപ്പിച്ച് കാണിച്ചത് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനല്ലെങ്കിൽ മറ്റെന്തിനാണ്?
എല്ലാ യാത്രകൾക്കും ഡിഎ ഇല്ല...
എം.പി.മാരുടെ എല്ലാ ഔദ്യോഗിക യാത്രകൾക്കും ഡി.എ. ഇല്ല എന്ന വസ്തുത മറച്ചു വച്ചാണ് ടൈംസ് നൗവും സംഘി അനുയായികളും പെരുപ്പിച്ച നുണ കണക്കുകൾ പ്രചരിപ്പിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലും അവസാനത്തിലും കമ്മിറ്റി യോഗങ്ങൾക്കുള്ള യാത്രക്കും മാത്രമേ ഡി.എ. ലഭ്യമാകൂ. ഡി.എ നിയമവും ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അനുവദിക്കുന്നത് മാത്രമാണ്.
സ്വന്തം ഇഷ്ടപ്രകാരം ലഭിക്കില്ല...
ചട്ടപ്രകാരം സമർപ്പിച്ച ടിക്കറ്റ് കോപ്പിയും ബോർഡിങ്ങ് പാസും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് സെക്രട്ടേറിയറ്റ് തുക ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. ഒരു എം.പി.ക്കും സ്വന്തം ഇഷ്ടാനുസരണമോ ആവശ്യാനുസരണമോ ഡി.എ എഴുതിയെടുക്കാനാവില്ല. ഓരോ യാത്രക്കുമുള്ള അനുവദിക്കാവുന്ന തുകക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതലായാൽ അത് നിരസിക്കുകയും ചെയ്യും. ഒരിക്കൽ പോലും എന്റെ ടിക്കറ്റുകൾ ഇങ്ങനെ നിരസിക്കപ്പെട്ടിട്ടില്ല.
ഔദ്യോഗിക യാത്രകൾ...
ടൈംസ് നൗ പറയുന്ന എന്റെ എല്ലാ യാത്രകളും തീർത്തും എന്റെ പാർലമെന്ററി ചുമതല നിർവ്വഹണത്തിനുള്ള ഔദ്യോഗിക യാത്രകൾ മാത്രവുമായിരുന്നു. ഒന്നും വ്യക്തിപരമായ ആവശ്യത്തിനായിരുന്നില്ല. എന്റെ പാർലമെന്ററി പ്രവർത്തനത്തിന്റെ ഡേറ്റ പരിശോധിച്ചാൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും അവരേൽപ്പിച്ച ചുമതലയും ഞാൻ ഉയർത്തിപ്പിടിച്ചിട്ടുണ്ട് എന്ന് കാണാനാവും.
ജീവിതപങ്കാളിക്കുള്ള ടിക്കറ്റ് പോലും ഉപയോഗിച്ചിട്ടില്ല...
പാർലമെന്ററി കമ്മിറ്റികളുടെ രേഖകൾ പരിശോധിച്ചാലും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നടത്തിയ ഇടപെടലുകളും നിർണായകമായ വിയോജനക്കുറിപ്പുകളും കാണാനാവും. മേൽപ്പറഞ്ഞ കാലയളവിൽ ജീവിത പങ്കാളിക്ക് നിയമാനുസൃതം ടിക്കറ്റുകൾ ലഭ്യമായിരുന്നെങ്കിലും ഒന്നു പോലും ഉപയോഗിച്ചിട്ടില്ല.
മറ്റൊരു ആരോപണം...
മറ്റൊരു ആരോപണം യാത്രാക്കൂലിയുടെ നാലിലൊന്ന് ഡി.എ പരമാവധി ലഭിക്കാനായി 'അവസാനനിമിഷം' ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടിയ നിരക്കിന് കാരണമാകുന്നു എന്നത്രേ. ഇതേക്കുറിച്ച് എന്റെ ട്രാവൽ ഏജന്റിനോട് അന്വേഷിക്കുകയും ഭൂരിഭാഗം ടിക്കറ്റുകളും നേരത്തേ ബുക്ക് ചെയ്തിട്ടുണ്ടെന്നും 'അവസാനനിമിഷം'എന്ന ആക്ഷേപം ശരിയല്ലെന്നും ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു എം.പി.ക്ക് പ്രത്യേകിച്ച് ഒരു ലോക്‌സഭാ എം.പി.ക്ക് മണ്ഡലത്തിലെ തിരക്കുകൾ അപ്രതീക്ഷിതമായി വന്നു ചേരുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ കാരണം ബുക്കിങ്ങിൽ അവസാന നിമിഷ മാറ്റങ്ങൾ ചിലപ്പോഴെങ്കിലും അനിവാര്യമാകുകയും ചെയ്യും. അവസാനം ബുക്ക് ചെയ്യുമ്പോൾ ബിസിനസ് ക്ലാസ്സ് ടിക്കറ്റിന്റെ നിരക്കിലും ഡി.എ. ഉണ്ടെങ്കിൽ ആനുപാതികമായി അതിലും നാമമാത്രമായ മാറ്റങ്ങൾ ഇല്ലാതെ വൻവർദ്ധന ഉണ്ടാവാറില്ല.
രാഷ്ട്രീയ പ്രതികാരം...
ഇനി ടൈംസ് നൗവിന്റെ തന്നെ വളച്ചൊടിച്ചതും പെരുപ്പിച്ചതുമായ കണക്കുകളനുസരിച്ചു തന്നെ ഏറ്റവും താഴെയാണ് എന്റെ പേര് എങ്കിലും ചാനലും അവരുടെ തീവ്രവലതു പക്ഷ അനുയായികളും എന്നെ ലക്ഷ്യം വച്ചാണ് കടുത്ത ആക്രമണം അഴിച്ചു വിടുന്നത്. അത് വിഷലിപ്തമായ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല.
ടൈംസ് നൗവിനെ ക്ഷണിക്കുന്നു...
ടൈംസ്
നൗവിനെ
ക്യാമറ
സഹിതം
ഞാൻ
എന്റെ
1915
സ്‌ക്വയർ
ഫീറ്റ്
വിസ്തീർണ്ണമുള്ള
പാലക്കാട്ടെ
സാധാരണ
വീട്ടിലേക്കും
ഡൽഹി
വി.പി.ഹൗസിലെ
ഒറ്റമുറി
ഔദ്യോഗിക
ഫ്‌ളാറ്റിലേക്കും
ക്ഷണിക്കുന്നു.
ഒപ്പം
നിങ്ങൾക്ക്
വിവരാവകാശ
നിയമ
പ്രകാരം
ഒരു
കാര്യം
അന്വേഷിക്കുകയുമാവാം.
നിങ്ങളുടെ
പ്രിയരായ
ചില
ബി.ജെ.പി.
എം.പിമാർ
വീട്
മോടി
പിടിപ്പിക്കാൻ
എത്ര
പണം
ചെലവിട്ടുവെന്നും
ഖജനാവിന്
എത്രത്തോളം
ചോർച്ച
വരുത്തിയെന്നും
കണ്ടെത്താൻ.
എന്തേ
താൽപ്പര്യമില്ലേ?
ജനങ്ങൾക്കറിയാം...
നിങ്ങൾക്ക്
എന്റെയും
എന്റെ
കുടുംബത്തിന്റെയും
വരുമാനവും
ആസ്തിയും
പരിശോധിക്കുകയുമാവാം.
അപ്പോൾ
നിങ്ങൾക്ക്
കണ്ടെത്താനാവും
ഞാൻ
ശതകോടീശ്വരൻമാരായ
എം.പി.മാരുടെ
വരേണ്യ
സംഘത്തിലല്ല
എറ്റവും
സാധാരണക്കാരുടെ
ഗണത്തിലാണ്
ഉൾപ്പെടുകയെന്ന്.
പാലക്കാട്ടെ
ജനങ്ങൾക്കറിയാം
ഞാൻ
എം.പി.യാവുന്നതിന്
മുമ്പും
ശേഷവും
എങ്ങിനെ
ജീവിക്കുന്നയാളാണെന്ന്.
അഭിമാനമാണുള്ളത്...
എം.പി..യായ
ശേഷമുള്ള
ഒരു
'ആർഭാടം'
ബസ്സിൽ
നിന്ന്
ഒരു
സാധാരണ
കാറിലേക്ക്
മാറി
എന്നതാണ്.
അതും
ലോണെടുത്തിട്ടാണ്.
എന്റെ
രണ്ടുമക്കളും
ലക്ഷങ്ങൾ
ഫീസ്
കൊടുക്കേണ്ട
സ്‌ക്കൂളിലല്ല,
വളരെ
സാധാരണക്കാരോടൊപ്പം
സർക്കാർ
സ്‌ക്കൂളിലാണ്
പഠിക്കുന്നതും.
അതുകൊണ്ട്
നിങ്ങളുടെ
വിഷലിപ്തമായ
വിദ്വേഷ
പ്രചരണത്തെ
ഞാൻ
തെല്ലും
വക
വക്കുന്നില്ല.
സംഘപരിവാരവും
അവരുടെ
കൂലിത്തല്ലുകാരും
എന്നെ
ലക്ഷ്യം
വക്കുമ്പോൾ
പരിഭ്രാന്തിയല്ല
അഭിമാനമാണുള്ളത്.
ടൈംസ് നൗവിനോട് ഒരു ചോദ്യം...
സുതാര്യതയുടെ സ്വയം പ്രഖ്യാപിത ചാമ്പ്യൻമാരായ ടൈംസ് നൗവിനോട് ഒറ്റചോദ്യം മാത്രം. കേന്ദ്രസർക്കാരിൽ നിന്നും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ മൂന്നു വർഷം നിങ്ങൾക്ക് എത്ര തുക പരസ്യ വരുമാനമായി ലഭിച്ചു? അതും നികുതിദായകന്റെ പണമാണല്ലോ. അതങ്ങനെ തന്നെയല്ലേ? എന്ന ചോദ്യത്തോടെയാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.