ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട്; തുറന്ന് പറഞ്ഞ് സ്മൃതി പരുത്തിക്കാട്
കോഴിക്കോട്: മലയാളത്തിലെ ചില മുന്‍നിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് മീഡിയ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. ട്രൂ കോപ്പി തിങ്കിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാരിനെതിരായ വാര്‍ത്തകളില്‍ അതിജാഗ്രത പുലര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനെതിരായ വാര്‍ത്തകളില്‍ 'നിര്‍ഭയം' നീങ്ങുകയും ചെയ്യുന്നതില്‍ നിന്ന് അത് വ്യക്തമാണ് എന്നും സ്മൃതി പറഞ്ഞു.
എന്നാല്‍ ആര് എസ് എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ധിച്ച സാഹചര്യം കേരളത്തില്‍ നിലവിലുണ്ട് എന്ന് തോന്നുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര് എസ് എസ് താല്പര്യങ്ങള്ക്ക് വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്തവരും സംഘപരിവാറിനെ പരസ്യമായി വിമര്‍ശിച്ചവരും സ്ഥാപനം മാറേണ്ടിവരികയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തത് നമ്മള് കണ്ടതാണ് എന്നും സ്മൃതി പരുത്തിക്കാട് പറയുന്നു.

ചര്‍ച്ചകളില്‍ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് 'വ്യക്തിപരമായി' മാപ്പ് പറയിച്ച സംഭവവും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. എങ്കില്‍ കൂടെയും ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചുകൂടാ എന്ന നിലപാട് അംഗീകരിക്കാനാവാത്തതാണ് എന്നും അസഹിഷ്ണുതയുടെ കാര്യത്തില്‍ തീവ്രവലതും ഇടതും തമ്മിലുള്ള മത്സരമാണ് യഥാര്‍ത്ഥത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത് എന്നും സ്മൃതി പരുത്തിക്കാട് പറഞ്ഞു.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
ബി ജെ പിക്കാര്‍ക്കും കേരളത്തിലെ പൊതുവിടത്തില്‍ പ്രാധാന്യം നേടികൊടുക്കുന്നതില്‍ ചാനലുകള്‍ പങ്ക് വഹിച്ചിരിക്കാം എന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളുടെയും പങ്കും പരിശോധിക്കപ്പെടണം എന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഹിന്ദുവര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പരിലാളിക്കാത്തവരാണ് ഇരു മുന്നണികളും എന്നും അവര്‍ വ്യക്തമാക്കി.
മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് കൊണ്ട് എന്ത് പ്രയോജനം എന്നും അവര്‍ ചോദിച്ചു. കേരളത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സംഘപരിവാറിന് സ്വാധീനമേ ഉണ്ടാകുമായിരുന്നില്ല എന്ന വിലയിരുത്തല്‍ ഉപരിപ്ലവമാണ് എന്നും കേരളത്തിന്റെ പുരോഗമന നിലപാടിന് കീഴില്ഹിന്ദു വര്‍ഗീയതക്ക് വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചിരുന്നു എന്നും സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരായ ഇടതുപക്ഷം ഉന്നയിക്കുന്ന 'തീവ്ര ഇടത് വിരുദ്ധ മനോഭാവം' എന്നതിനേയും സ്മൃതി പരുത്തിക്കാട് തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാട് എടുക്കുന്ന ചില അവതാരകര്‍ ഉണ്ടായിരിക്കാം എന്നും എന്നാല്‍ വിമര്ശനമേ പാടില്ല എന്ന നിലപാട് അംഗീകരിക്കാനികില്ല എന്നും അവര്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിലും ഇടത് വിരുദ്ധ ചേരിയില്‍ കെട്ടുന്നതാണ് അനുഭവം എന്നും അവര്‍ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications