മെഡിക്കൽ കോഴ ഒത്തുതീർപ്പിലേക്ക്? പ്രമുഖരുടെ പേര് ഒഴിവാക്കും!!നീക്കത്തിനു പിന്നില്‍?
കോഴ വിവാദത്തിലെ പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
തിരുവനന്തപുരം: ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദം ഒത്തുതീർപ്പിലേക്കെന്ന് സൂചന. മനോരമയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കേന്ദ്രം ഇടപെട്ടാണ് കോഴ വിവാദം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിവരങ്ങൾ.
പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് എംടി രമേശിന്റെയും സതീശ് നായരുടെയും പേര് ഒഴിവാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് വിജിലൻസിന് നൽകുന്ന മൊഴിയിൽ മാറ്റം വരുത്താനും നിർദേശമുണ്ട്.

പേര് നീക്കുന്നു
കോഴ വിവാദത്തിലെ പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ആരോപണ വിധേയരായ എംടി രമേശ്, സതീഷ് നായർ എന്നിവരുടെ പേര് ഒഴിവാക്കാനാണ് നിർദേശം .

നസീറിനെതിരെ നടപടി ഇല്ല
അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷമ കമ്മീഷൻ അംഗം എകെ നസീറിനെതിരെ തത്ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്.

വിജിലൻസ് അന്വേഷണം
മെഡിക്കൽ കോഴ വിവാദത്തിലെ വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

കുമ്മനത്തെയും രമേശിനെയും രക്ഷിക്കാൻ
കോഴ വിവാദത്തിലെ യഥാർഥ റിപ്പോർട്ട് വിജിലൻസിന് കൈമാറിയാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എംടി രമേശും നിയമ നടപടി നേരിടേണ്ടി വരും. ഷാജിയുടെ മൊഴി രമേശിനെതിരായ നടപടിക്ക് കാരണമാകും. ഇത് ഒഴിവാക്കുന്നതിനാണ് രമേശിനെതിരായ പരാമർശങ്ങൾ നീക്കുന്നത്.

സതീശിന്റെ പേരും
റിപ്പോർട്ടിൽ നിന്ന് കുമ്മനത്തിന്റെ ദില്ലിയിലെ പഴ്സനൽ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കും. സതീശിനെതിരായ പരാമർശം കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് നയിക്കും.

പുതിയ റിപ്പോർട്ടിനനുസരിച്ച് മൊഴി
പുതിയ റിപ്പോർട്ടിന് അനുസരിച്ച് വിജിലൻസിന് മൊഴി നൽകാൻ അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെപി ശ്രീശൻ, എകെ നസീർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 22ന് ഇവർ മൊഴി നൽകും.

പാർട്ടി ധാരണ അനുസരിച്ച്
നേരത്തെ ഹാജരാകണമെന്ന് ഇവരോട് വിജിലൻസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സമിതിയിൽ
റിപ്പോർട്ടിലെ പുതിയ മാറ്റങ്ങളെ കുറിച്ച് തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം രമേശിന്‍റെയും സതീഷ് നായരുടെയും പേര് നീക്കാനുള്ള തീരുമാനത്തെ മുരളീധര വിഭാഗം എതിർക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications