മാനസികാരോഗ്യ കേന്ദ്രങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കും, ശാസ്ത്രീയമായ നവീകരണമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായി നവീകരണം നടപ്പിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നത്.
'നടി തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നത് പൾസർ സുനി എങ്ങനെ അറിഞ്ഞു'?, ചോദ്യവുമായി നടൻ മഹേഷ്
'സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുന്നതാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ ശാസ്ത്രീയമായി നവീകരിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നതാണ്' മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വീണാ ജോർജ് അറിയിച്ചു. ' 3 മാനസികാരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കോഴിക്കോട് 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയുടേയും തൃശൂരില്‍ രണ്ട് ഘട്ടങ്ങളിലായി ആകെ 98 കോടി രൂപയുടേയും തിരുവനന്തപുരത്ത് 100 കോടി രൂപയുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികളാണ് സ്വീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുള്ള തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി'.
'രോഗം
ഭേദമായ
ശേഷവും
ബന്ധുക്കള്‍
ഏറ്റെടുക്കാതെ
മാനസികാരോഗ്യ
കേന്ദ്രങ്ങളില്‍
കഴിയുന്നവരുടെ
പുനരധിവാസം
മറ്റ്
വകുപ്പുകളുടെ
സഹകരണത്തോടുകൂടി
ഉറപ്പാക്കും.
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
ചുറ്റുമതില്‍
ബലപ്പെടുത്തുന്നതിനും
സെക്യൂരിറ്റി
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
നടപടി
സ്വീകരിക്കും.
എല്ലാ
മാനസികാരോഗ്യ
കേന്ദ്രങ്ങളിലും
സിസിടിവി
സംവിധാനം
ഏര്‍പ്പെടുത്തും.
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കും.
നിര്‍ത്തലാക്കിയ
കുക്ക്
ഉള്‍പ്പെടെയുള്ള
തസ്തികകള്‍
പുനസ്ഥാപിക്കുന്നതാണ്'.
വി.കെ.
പ്രശാന്ത്
എംഎല്‍എ,
ആരോഗ്യ
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി,
ജോ.
സെക്രട്ടറി,
ആരോഗ്യ
വകുപ്പ്
ഡയറക്ടര്‍,
മാനസികാരോഗ്യ
ചുമതലയുള്ള
അഡീഷണല്‍
ഡയറക്ടര്‍,
തൃശൂര്‍,
കോഴിക്കോട്
ജില്ലാ
കളക്ടര്‍മാര്‍,
ജില്ലാ
മെഡിക്കല്‍
ഓഫീസര്‍മാര്‍,
ഡിപിഎംമാര്‍,
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
സൂപ്രണ്ടുമാര്‍
എന്നിവര്‍
യോഗത്തില്‍
പങ്കെടുത്തുവെന്ന്
മന്ത്രി
അറിയിച്ചു.