മനസിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ ആനയിച്ച ഡോ. ശാന്തകുമാറിന് യാത്രാമൊഴി
കോഴിക്കോട്: മനുഷ്യ മനസിന്റെ വിസ്മയ സവിശേഷതകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോയ പ്രമുഖ മാനസികരോഗ വിദഗ്ധന്‍ ഡോ. എസ്. ശാന്തകുമാര്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍, ഇംഹാന്‍സ് സ്ഥാപക ഡയറക്ടര്‍, സര്‍ക്കാറിന്റെ മാനസികാരോഗ്യ ഉപദേഷ്ടാവ്, ഇന്ത്യന്‍ മെഡിക്കല്‍ സിന്റിക്കേറ്റ് അംഗം, മെഡിക്കല്‍ ഫാക്കല്‍റ്റി ഡീന്‍, കേരള സര്‍ക്കാറിന്റെ കീഴിലുണ്ടായിരുന്ന മെഡിസിന് പഠന ബോര്‍ഡിന്റെ തലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സൈക്യാട്രി സീനിയര്‍ അദ്ധ്യാപകനും മനോരോഗ ചികിത്സകനുമായിരുന്നു. പത്രങ്ങളിലും മാസികകളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മനോരോഗത്തിന്റെ വിവിധ തലങ്ങളെകുറിച്ച് നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചു. ആതുര സേവന രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരമായ ഡോ. ബി.സി. റോയ് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ഭാര്യ: ഡോ.എം.ജി. ഉഷാഭായ് (റിട്ട. പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്). മക്കള്‍: സഞ്ജയ് എസ്. കുമാര്‍ (എഞ്ചിനീയര്‍. കോഴിക്കോട്), ഡോ. അഞ്ജലി ശാന്തകുമാര്‍ (ബ്രിട്ടണ്). മരുമക്കള്‍: ഡോ. ബിനുപ്രസാദ് (കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം), ഡോ. ഹരി കെ. സുഗതന് (ബ്രിട്ടണ്). സഹോദരങ്ങള്‍: വിമല മണ്ണാളി, എസ്. സരളാദേവി, ഡോ. ലില്ലി ശങ്കുണ്ണി, പ്രൊഫ.എസ്. ശ്യാമള ദേവി, ഡോ. എസ്. മോഹന്‍ദാസ്, എസ്. സന്തോഷ്കുമാര്‍, ഡോ. ഗീത ശങ്കുണ്ണി, ഡോ. ലീന പുരുഷോത്തമന്.
1931 ജനുവരി 21 ന് ചേര്‍ത്തല പട്ടണക്കാട് ഉഴുവയില്‍ വാത്യാട് എ. ശങ്കുണ്ണിയുടെയും പി.സി. ജാനകിയുടെയും മകനായാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. ബ്രിട്ടണ്, ആസ്ത്രേലിയ, അയര്‍ലന്റ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി സൈക്യാട്രി, ന്യൂറോളജി എന്നിവയില്‍ ഉന്നതപഠനം നടത്തി. 1962 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ അദ്ദേഹം 1986 ല്‍ വൈസ് പ്രിന്‍സിപ്പലായി വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട് പാവമണി റോഡില്‍ വാത്യാട് ഹോസ്പിറ്റല്‍ നടത്തി വരികയായിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications