കേരളത്തോട് ബൈ പറഞ്ഞ് മെട്രോമാൻ! മുഖ്യമന്ത്രിയെ കാണാൻ പോലും അനുവാദം കിട്ടിയില്ല...
പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് നോട്ടീസ് നൽകിയിരുന്നു.
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാരിന്റെ അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും, പദ്ധതിക്ക് വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു.
വളരെ ദു:ഖത്തോടെയാണ് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് നോട്ടീസ് നൽകിയിരുന്നു. അതിനുപിന്നാലെ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല- ഇ ശ്രീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രാരംഭപ്രവൃത്തികൾ...
2016ലാണ് ഡിഎംആർസി ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചത്. 2016 ഡിസംബറിലാണ് സംസ്ഥാന സർക്കാർ പ്രാരംഭ പ്രവൃത്തികൾക്കായി ഡിഎംആർസിയ്ക്ക് അനുവാദം നൽകിയുള്ള ഉത്തരവിറക്കിയത്. എന്നാൽ 15 മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച കരാർ ഒപ്പിടാൻ കഴിഞ്ഞില്ല.

ഓഫീസുകൾ...
കരാർ ഒപ്പിട്ടില്ലെങ്കിലും ഇതിനിടയിൽ ഡിഎംആർസി മറ്റു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇതിനുവേണ്ടി 16 ലക്ഷത്തോളം രൂപ മാസംതോറും ചെലവാക്കി രണ്ട് ഓഫീസുകളും പ്രവർത്തിച്ചു. എന്നാൽ കരാർ ഒപ്പിട്ട് ജോലികൾ ആരംഭിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല.

മന്ത്രിയെ...
കാര്യങ്ങൾക്ക് ഒരു പുരോഗതിയും ഇല്ലെന്ന് പലതവണ മുഖ്യമന്ത്രിയേയും പൊതുമരമാത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു. രേഖാമൂലം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ സർക്കാരിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

അനുമതി തേടി...
കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24നാണ് നോട്ടീസ് നൽകിയത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല.

ജീവനക്കാരെ സ്ഥലംമാറ്റി....
സാഹചര്യങ്ങൾ പ്രതികൂലമായതോടെയാണ് ഫെബ്രുവരി 16ന് ലൈറ്റ് മെട്രോയുടെ ജോലികൾ നിർത്തിവെച്ചത്. തുടർന്ന് ഡിഎംആർസിയുടെ ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. മാർച്ച് 15ഓടെ ഓഫീസുകളുടെ പൂർണ്ണമായി അവസാനിപ്പിക്കും- ഇ ശ്രീധരൻ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇ ശ്രീധരൻ...
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് വളരെ ദു:ഖത്തോടെയാണ് പിന്മാറുന്നതെന്നും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ പിന്മാറ്റത്തിൽ മനസ്താപമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications