എംജി രാധാകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം രാജിവച്ചു; മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന് രാജിവച്ചുവെന്ന് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആയില്ലെങ്കിലും ഏഷ്യാനെറ്റില്‍ നിന്നുള്ള വിവരം അങ്ങനെ തന്നെയാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസില്‍ സംഭവിച്ചിട്ടുണ്ട്.
മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ സര്‍വ്വാധിപതിയായി സ്ഥാനമേല്ക്കുന്നു എന്നതാണത്. ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയിട്ടാണ് മനോജ് കെ ദാസ് സ്ഥാനമേല്‍ക്കുക എന്നാണ് വിവരം. മനോജ് കെ ദാസ് ഏഷ്യാനെറ്റില്‍ എത്തിയേക്കും എന്ന് നേരത്തേ തന്നെ വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശദാംശങ്ങള്‍...
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

എംജി രാധാകൃഷ്ണന്റെ രാജി
കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് എംജി രാധാകൃഷ്ണന്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന് കൂടിയാണ് എംജിആര്‍ എന്ന് വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്.

മനോജ് കെ ദാസ് വന്നതിന് പിറകെ?
മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയി നിയമിച്ചതിന് പിറകെ ആണോ എംജി രാധാകൃഷ്ണന് രാജിവച്ചത് എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. എന്തായാലും മനോജ് കെ ദാസ് എത്തുന്നത് ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും എഡിറ്റോറിയല്‍ അധിപന് ആയിട്ടാണ്.

സിന്ധു സൂര്യകുമാറിന് പുതിയ ചുമതല
എംജി രാധാകൃഷ്ണന്റെ രാജിയ്ക്ക് പിറകെ, സിന്ധു സൂര്യകുമാറിന് പുതിയ ചുമതല കൂടി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. നിലവില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തുള്ള സിന്ധു സൂര്യകുമാര്‍ ആകും ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍. വിനു വി ജോണിന് കോ ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ പദവിയും നല്കുന്നു എന്നാണ് വിവരം.

സ്ഥാനക്കയറ്റങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസില്‍ ഒരുപാട് പേര്‍ക്ക് സ്ഥാനക്കയറ്റങ്ങളും ഇതോടൊപ്പം നല്‍കുന്നുണ്ട് എന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാപനം വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് അറിയുന്നത്.

സംഘപരിവാര്‍ അജണ്ട
മനോജ് കെ ദാസ് സംഘപരിവാര്‍ അനുകൂലിയായ മാധ്യമ പ്രവര്ത്തകന് ആണെന്നാണ് പൊതു വിലയിരുത്തല്‍. മാതൃഭൂമിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ഇക്കാര്യം സാധൂകരിക്കാന്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മനോജ് കെ ദാസിന്റെ വരവ് ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും സംഘപരിവാര്‍ പാളയത്തിലേക്ക് എത്തിക്കുമെന്ന വിലയിരുത്തലും ഇപ്പോഴുണ്ട്.

രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദവിയ്ക്ക് പിറകെ
രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിന് പിറകെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ ഇത്തരം മാറ്റങ്ങള്‍ എല്ലാം നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിലെ ബിജെപി നേതൃത്വത്തിന് തീരെ താത്പര്യമില്ലാത്ത ആളായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഏറ്റവും അധികം ആക്ഷേപം ഉന്നയിക്കുന്നവരും ബിജെപിക്കാര്‍ ആണ്. ഇപ്പോഴത്തെ നീക്കങ്ങള്‍ ഈ പ്രശ്നവും പരിഹരിക്കാന്‍ ഉതകുമെന്ന വിലയിരുത്തലും ഉണ്ട്.
Recommended Video
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications