നിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻ
തിരുവനന്തപുരം; കവയിത്രി സുഗതകുമാരിക്ക് ആദരാജ്ഞലി അർപ്പിച്ച് മന്ത്രി ഇപി ജയരാജൻ. അവരുടെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണ്. കവയിത്രി എന്ന നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല സുഗതകുമാരിയുടെ ജീവിതം. കേരളത്തന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന് വ്യക്തിയായിരുന്നു സുഗതകുമാരി.
സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരി നല്കിയ സംഭാവനകള്‍ പലതാണ്.
സംസ്ഥാന
വനിതാ
കമ്മീഷന്റെ
അദ്ധ്യക്ഷയായും
പ്രവര്‍ത്തിച്ചു.
കവിതകളിലും
ജീവിതത്തിലും
പ്രകൃതിക്ക്
വേണ്ടി
നിലകൊണ്ട
ടീച്ചര്‍
പ്രകൃതിസംരക്ഷണ
സമിതിയുടെ
സ്ഥാപക
സെക്രട്ടറിയായിരുന്നു.
കവിതകള്‍ക്കും
ജീവിതത്തിനും
ഒരേവഴിയായിരുന്നു
എന്നത്
ടീച്ചറിനെ
വേറിട്ട്
നിര്‍ത്തി.
നിരാലംബര്‍ക്കും
സ്ത്രീകള്‍ക്കും
പ്രകൃതിയ്ക്കും
വേണ്ടി
എഴുതിയ
കവയിത്രി
അതേ
വഴിയില്‍തന്നെ
ജീവിച്ചു.
തനിക്ക് ലഭിച്ച ഭൂമിയെ അടുത്ത തലമുറയ്ക്ക് മനോഹരമായി തന്നെ കൈമാറണമെന്ന് സുഗതകുമാരി ടീച്ചര്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രകൃതിയ്ക്കും സ്ത്രീ സമൂഹത്തിനും വേണ്ടി എഴുതിയ വരികള്‍ മലയാളത്തിന്റെ ഹൃദയത്തില്‍ നിന്ന് മാഞ്ഞുപോകില്ല എന്നുറപ്പാണ്, ജയരാജൻ പറഞ്ഞു.
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്
'അങ്ങനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു', സുഗതകുമാരിയെ അനുസ്മരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
Recommended Video