ന്യൂനപക്ഷ സ്കോളർഷിപ്പ്: തന്‍റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞെന്ന് രീതിയില്‍ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. വസ്തുതകൾ ഇതായിരിക്കേ ദിവസങ്ങൾക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മന:പൂർവ്വമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. വിഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.
ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം
Recommended Video
ഞങ്ങളുടെ
നിർദ്ദേശങ്ങൾ:-
1.സച്ചാർ
കമ്മറ്റിയുടെയും
പാലൊളി
കമ്മറ്റിയുടെയും
നിർദ്ദേശപ്രകാരം
നിലവിൽ
മൂന്ന്
ന്യൂനപക്ഷ
സമുദായങ്ങൾക്ക്
(
മുസ്ലീം,
ലത്തീൻ
ക്രിസ്ത്യൻ,
പരിവർത്തിത
ക്രിസ്ത്യൻ
)
നൽകി
വരുന്ന
സ്കോളർഷിപ്പുകൾ
തുടരുക.
2.
ന്യൂനപക്ഷ
വെൽഫയർ
സ്കീമുണ്ടാക്കി
1992
ലെ
മൈനോറിറ്റീസ്
ആക്ട്
പ്രകാരം
നോട്ടിഫൈ
ചെയ്ത
ന്യൂനപക്ഷ
സമുദായങ്ങളിലെ
കുട്ടികൾക്ക്
ജനസംഖ്യാനുപാതികമായി
സ്കോളർഷിപ്പുകൾ
വിതരണം
നടത്തുക.
ഈ
അഭിപ്രായം
എല്ലാ
സമുദായ
നേതാക്കൾക്കും
സ്വീകാര്യമാണ്
എന്ന്
ഞങ്ങൾ
കരുതുന്നു.
ഇത്
സംബന്ധിച്ച്
സർവ്വകക്ഷി
യോഗം
കഴിഞ്ഞ്
പത്രസമ്മേളനം
നടത്തി
കാര്യങ്ങൾ
വിശദമാക്കിയിട്ടുള്ളതാണ്.
ഒരഭിപ്രായ
വ്യത്യാസവും
ആരും
ഇതുവരെ
പറഞ്ഞിട്ടുമില്ല.
വസ്തുതകൾ ഇതായിരിക്കേ ദിവസങ്ങൾക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മന:പൂർവ്വമാണ്. ക്രൈസ്തവ- മുസ്ലീം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി സമുദായ മൈത്രി തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ നടത്തുന്ന ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല.
മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം