Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച കോടിയേരിയെ പോലുള്ളവര്‍ക്കില്ല; എംകെ മുനീര്‍

മലപ്പുറം : ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. ഒരു സമൂഹത്തിലും ഒരിക്കലും യോജിക്കാന്‍ കഴിയാത്ത അങ്ങേയറ്റം വിഷല്പിതവും സാമൂഹ്യ വിരുദ്ധവുമായ മുദ്രാവാക്യമാണെന്ന് എംകെ മുനീര്‍ പറഞ്ഞു .

ഒരു ബ്രാന്‍ഡിലുള്ള വര്‍ഗീയതയുടെയും നേരെ ഒരു കാലത്തും മൗനമായിരിന്നിട്ടില്ല കേരളീയ സെക്ക്യുലര്‍ സമൂഹം. തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചു ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് അതിജീവനം നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ പോലുള്ളവര്‍ക്ക് ഈ ചരിത്രം ഉള്‍കൊല്ലാനുള്ള മാനസിക വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും എം കെ മുനീര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി .

mk muneer

കുറിപ്പിന്റെ പൂര്‍ണരൂപം . .

പോപ്പുലര്‍ ഫ്രണ്ട് പ്രോഗ്രാമില്‍ കുഞ്ഞു ബാലന്‍ വിളിച്ച മുദ്രാവാക്യത്തോടുള്ള പ്രതികരണം ഒന്നേയുള്ളൂ .
ഒരു സമൂഹത്തിലും ഒരിക്കലും യോജിക്കാന്‍ കഴിയാത്ത അങ്ങേയറ്റം വിഷല്പിതവും സാമൂഹ്യ വിരുദ്ധവുമായ മുദ്രാവാക്യം.ഒരു കുഞ്ഞു മനസ്സില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഇത്തരം ജല്പനങ്ങള്‍ ആ കുഞ്ഞിന്റെ ഹൃദയത്തില്‍ കുത്തി വെച്ചവരോട് ഒരിക്കലും രാജിയാവുന്ന പ്രശ്‌നമില്ല.

ഒരു ബ്രാന്‍ഡിലുള്ള വര്‍ഗീയതയുടെയും നേരെ ഒരു കാലത്തും മൗനമായിരിന്നിട്ടില്ല കേരളീയ സെക്ക്യുലര്‍ സമൂഹം. സംസ്ഥാനത്തിന്റെ ഈ മതേതര സന്തുലനത്തിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ചെറുത്തു നിന്നിട്ടേയുള്ളൂ ഞങ്ങളെന്നും എല്ലാ വര്‍ഗീയ ശക്തികളേയും. അത് സംഘപരിവാര്‍ ആണെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ആണെങ്കിലും.

തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചു ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് അതിജീവനം നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ പോലുള്ളവര്‍ക്ക് ഈ ചരിത്രം ഉള്‍കൊല്ലാനുള്ള മാനസിക വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതുന്നില്ല!

വ്യക്തിപരമായി എല്ലാ മനുഷ്യ വിരുദ്ധ,വെറുപ്പ് ഉത്പാദക സമീപനങ്ങളെയും അങ്ങേയറ്റം എതിര്‍ക്കുന്നു.അതിന്റെ പേരില്‍ എന്ത് നഷ്ടങ്ങളുണ്ടായാലും എത്രയൊക്കെ അപഹസിക്കപ്പെട്ടാലും പിറകോട്ട് പോകുന്ന പ്രശ്‌നമില്ല. വേര്‍തിരിവില്ലാത്ത മഹത്തായ ഭൂത കാലം കൂടിയാണ് ചരിത്ര സൃഷ്ടിയെ സ്വാധീനിക്കുന്നതെന്ന് ബ്രിട്ടീഷ് ആധുനിക ചരിത്രകാരനായ കരോലിന്‍ സ്റ്റീഡ്മാന്റെ നിരീക്ഷണം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവുമായി സാമ്യപ്പെടുന്നതാണ്.സഹിഷ്ണുതയോടെ തലമുറകള്‍ സഹവസിച്ചതിന്റെ വര്‍ത്തമാനം കൂടിയാണ് കേരളത്തിന്റെ സമകാലീന ചരിത്രം.

ഈ മനോഹരമായ പരസ്പര്യത്തെ ശിരോവധം നടത്താനുള്ള ഏത് ബ്രാന്‍ഡിലുള്ള അജണ്ടകളെയും എക്‌സ്‌പോസ് ചെയ്യുക തന്നെ ചെയ്യും.കേരളത്തെ മറ്റൊരു നോര്‍ത്തിന്ത്യ ആക്കി മാറ്റാനുള്ള സംഘപരിവാര്‍ അജണ്ടയെയും അതിന് വഴി തെളിയിച്ചു നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് താല്പര്യങ്ങളും കേരളീയ സാമൂഹിക സഹജീവനത്തിന് ഭീഷണിയാണെന്ന യാഥാര്‍ത്ഥ്യം പറഞ്ഞു കൊണ്ടല്ലാതെ മുന്നോട്ട് പോകാനാവില്ല. അതിന് പോപ്പുലര്‍ ഫ്രണ്ടിന്റെയോ ആര്‍എസ്എസ്സിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല .

കുഞ്ഞു മനസ്സുകളില്‍ പോലും വര്‍ഗീയതയുടെ 'ബേണിങ് ഫയര്‍' കൊളുത്തി വെക്കുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന സന്ദേശം എന്താണെന്നും അതിന്റെ അനന്തര ഫലമെന്താണെന്നും കേരളത്തിലെ മുസ്ലിം സമൂഹത്തിന് കൃത്യമായ ബോധ്യമുണ്ട്.അതുകൊണ്ട് തന്നെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘപരിവാര്‍ രീതികളെ ഇമിറ്റേറ്റ് ചെയ്യുന്ന ഇത്തരം വര്‍ഗീയ അശ്ലീലങ്ങള്‍ കേരളീയ മുസ്ലിം സമൂഹത്തിനകത്ത് വിറ്റു പോവില്ല. അക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയോടെ മുസ്ലിം ലീഗും മുസ്ലിം മത സംഘടനകളും ഇവിടെയുള്ളിടത്തോളം !

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+