ഞാന്‍ മുങ്ങിനടക്കുകയല്ല.. മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പീസ് സ്കൂള്‍ എംഡി എംഎം അക്ബര്‍!
പോലീസിനെ പേടിച്ച് ഞാന്‍ മുങ്ങിനടക്കുകയാണെന്ന് മാധ്യമവാര്‍ത്തകളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് പീസ് സ്കൂളിന്റെ എംഡിയും പ്രഭാഷകനും ആയ എംഎം അക്ബര്‍. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമയ്ക്കുകയാണെന്നും താന്‍ എവിടേക്കും ഒളിച്ചുപോയിട്ടില്ല എന്നും എം എം അക്ബര്‍ തുറന്നടിച്ചത്.
Read Also: യുവനടിയുടെ കൊച്ചി ഫ്ലാറ്റില്‍ പെണ്‍വാണിഭം? കൂടെ കറങ്ങാന്‍ ബിസിനസ്, എന്‍ആര്‍ഐ പ്രമുഖര്‍?
കോഴിക്കോട്ടെ പീസ് സ്കൂളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നതായി വണ്‍ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം എം അക്ബറിനെ ചോദ്യം ചെയ്യാനാണ് പോലീസ് സംഘം സ്കൂളില്‍ എത്തിയത്. എന്നാല്‍ എം എം അക്ബര്‍ ഖത്തറിലേക്ക് കടന്നതായാണ് വിവരം കിട്ടിയത്. ഇക്കാര്യമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എം എം അക്ബര്‍ പറയുന്നത് നോക്കൂ..

ഞാന്‍ എന്തിന് മുങ്ങിനടക്കണം?
ഇസ്ലാമിക പ്രബോധനമെന്ന 'കുറ്റകൃത്യ'മല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ് പിന്നെ ഞാന്‍ ചെയ്ത 'പാതകം'! - ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ എം എം അക്ബര്‍ വിശദീകരിക്കുന്നു.

മാധ്യമങ്ങള്‍ ഫാസിസത്തിന്റെ നാവ്
ഫാസിസത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറുന്ന ലോകത്ത് ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തതെല്ലാം തിന്മകളായിത്തീരുമെന്ന് നിരീക്ഷിച്ച വില്‍ഹം റീഹിനെ ഓര്‍മവരുന്നു. ഏത് ആടിനെയും ആദ്യം പട്ടിയായും പിന്നെ പേപട്ടിയായും മാറ്റി തല്ലിക്കൊല്ലുവാന്‍ എളുപ്പമായിരിക്കാം. പക്ഷെ, മണ്ണിലും വിണ്ണിലുമെല്ലാം പുലരുക സര്‍വശക്തന്റെ നീതിയാണെന്ന് വിശ്വസിക്കുന്നവരെ ഭയപ്പെടുത്തുവാന്‍, ഈ കുതന്ത്രങ്ങള്‍ക്കൊന്നും കഴിയുകയില്ല.

ഞാന്‍ ഖത്തറിലാണ്
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ പ്രധാനപ്പെട്ട സേവനമേഖല ഖത്തറാണ്. ഞാന്‍ ഒരു എന്‍.ആര്.ഐ ആണെന്നര്‍ഥം. കാസര്‍ക്കോടില്‍ നിന്ന് കാണാതായ ഇരുപത്തിയൊന്നുപേരില്‍ നാലുപേര്‍ പീസ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കണ്ടെത്തുകയും അതെ കുറിച്ച അന്വേഷണമാരംഭിക്കുകയും ചെയ്തപ്പോള്‍ പോലീസ് ചോദ്യംചെയ്യലുകള്‍ക്ക് മറുപടിപറയാന്‍ ഖത്തറില്‍ നിന്നാണ് ഞാന്‍ കേരളത്തിലെത്തിയത്.

എന്നെ ചോദ്യം ചെയ്തതാണ്
കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരും എന്നെ മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലുകളില്‍ നിന്ന് അവര്‍ക്കൊന്നുംതന്നെ എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ല.

മാധ്യമ വിചാരണയാണ് നടന്നത്
പീസ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു ഇസ്ലാമിക പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായപ്പോള്‍ അതെകുറിച്ച് വിശദീകരിക്കാനായി എറണാംകുളം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായും ഞാന്‍ പോയത് ഖത്തറില്‍ നിന്നായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന മാധ്യമവിചാരണക്ക് ഞാന്‍ അന്ന് വിധേയനായി. എന്നിലൊരു ഭീകരവാദിയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ക്കൊന്നും തോന്നിയിട്ടില്ല.

അങ്ങനെ ഒരു റെയ്ഡില്ല
എന്നാല്‍, ഇസ്ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടുകൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ നീക്കമാണ് ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത. 'പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് റെയ്ഡ്; എം.ഡി വിദേശത്തേക്ക് കടന്നു' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്! പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം കോഴിക്കോടാണ്. അവിടെ അങ്ങനെയൊരു റെയ്ഡ് ഇതേവരെ നടന്നിട്ടില്ല.

ഇതാണ് സംഭവിച്ചത്
എറണാംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഒപ്പിട്ടു തന്ന അപേക്ഷ പ്രകാരം പീസ് ഫൗണ്ടേഷന് ജീവനക്കാര്‍ പീസ് ട്രസ്റ്റ് ഡീഡ്, 'ജലമരല' ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പീസ് ഇന്റര്‍നാഷനല്‍ സ്കൂള്‍ എറണാകുളം ട്രസ്റ്റുമായിയുള്ള ങീഡ എന്നീ രേഖകളുടെ പകര്‍പ്പ് നല്‍കിയിരുന്നുവെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അവര്‍ എന്നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഖത്തറിലാണെന്ന വിവരവും നല്‍കിയിരുന്നു. ഇതെങ്ങനെയാണ് റെയ്ഡും വിദേശത്തേക്കുള്ള കടക്കലുമാവുക!

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം
ഇസ്ലാമിക പ്രബോധനത്തെ കുറ്റകൃത്യമായും മുസ്ലിം സ്ഥാപനങ്ങളെ ഭീകരതാഉല്‍പാദന കേന്ദ്രങ്ങളായും അവതരിപ്പിച്ച് ഇസ്ലാം ഭീതിയുണ്ടാക്കുകയും അതിന്റെ മറവില്‍ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിന് വളരാന്‍ മണ്ണൊരുക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാവുകയാണിവിടെ.. - ഇങ്ങനെ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് എം എം അക്ബര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications