ഇടതുമുന്നണി അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ നടന്നത് 24 കൊലപാതകങ്ങള്‍ എംഎം ഹസന്‍
കാസര്‍കോട്: രാഷ്ട്രീയ പ്രതിയോഗികളെ അക്രമം കൊണ്ട് തകര്‍ക്കുക എന്നത് സിപിഎം മുഖ്യഅജണ്ടയാക്കിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ പറഞ്ഞു. ജനമോചന യാത്രയുടെ ഉദ്ഘാടന പരിപാടികളെ പറ്റി ആലോചിക്കുന്നതിനായി ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 24 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും താലിബാന്‍ നാണിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് സിപിഎം നടത്തുന്നതെന്നും ഹസന്‍ പരിഹസിച്ചു.
ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ജനമോചന യാത്ര നിലവിലെ ഭരണകൂടങ്ങള്‍ക്ക് ശക്തമായ താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ.പി കുഞ്ഞിക്കണ്ണന്‍, സുമ ബാലകൃഷ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, പി. ഗംഗാധരന്‍നായര്‍ സംസാരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍വീട് സ്വാഗതവും വി.ആര്‍ വിദ്യാസാഗര്‍ നന്ദിയും പറഞ്ഞു.
ആ രക്തത്തില്‍ പങ്കില്ല: വിശദീകരണവുമായി ക്ലെവര്‍ടാപ്പ്, വിവര ചോര്‍ച്ചയ്ക്ക് പിന്നില്‍ നമോ ആപ്പ്!
അവർ നിങ്ങളുടെ കക്കൂസ് മാന്തും.. ആൾക്കൂട്ടത്തിന്റെ വോട്ട് വേണ്ടെന്ന് പറയൂ! ചുള്ളിക്കാടിനോട്..