'വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറൻമാരോട് ഒന്നേ പറയാനുള്ളു ; കളി മേയർ ബ്രോയോട് വേണ്ടാ'
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെ ചുറ്റിപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തില്‍ വികെ പ്രശാന്തിലൂടെ ശക്തമായ തിരിച്ചുവരവാണ് സിപിഎം ലക്ഷ്യമിടുന്നത്. മേയര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മന്ത്രി എംഎം മണി ഫേസ്ബുക്കിലിട്ട കുറിപ്പും ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നു.
''കഴിഞ്ഞ നാലുവർഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അർപ്പണബോധം കണ്ടു. ജനത്തിന്റെ സ്നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറൻമാരോട് ഒന്നേ പറയാനുള്ളു,
കളി മേയർ ബ്രോയോട് വേണ്ടാ''- എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രളയകാലത്ത് മേയര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വലിയ കാര്യമുള്ളതല്ലെന്നുള്ള കെ മുരളീധരന്റെ ആരോപണം യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റമുട്ടലിനായിരുന്നു വഴിവെച്ചത്. നാട്ടുകാര്‍ നല്കിയ സാധനങ്ങല്‍ കയറ്റി അയച്ചാല്‍ മേയര്‍ എങ്ങനെ 'ബ്രോ' ആകുമെന്നും മുരളീധരന് ചോദിച്ചു.
വെറും ഊതിവിര്‍പ്പിച്ച ബലൂണാണ് വികെ പ്രശാന്തെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.
മേയർ ബ്രോ എന്ന് പറയുന്നയാളെ അഞ്ചുമാസം മുമ്പ് താൻ കണ്ടിട്ടില്ലെന്ന വിമര്‍ശനവുമായി പത്മജ വേണുഗോപാലും രംഗത്തെത്തി. കഴിഞ്ഞ പ്രളയത്തിൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന വാസുകിയായിരുന്നു കാര്യങ്ങളൊക്കെ ചെയ്തിരുന്നു അപ്പോള്‍ ഈ മേയര്‍ എവിടേയായിരുനെന്നും അവര്‍ ചോദിച്ചു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസകും ആനാവുര്‍ നാഗപ്പനും രംഗത്ത് എത്തുകയും ചെയ്തു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications