മൊഫിയ കേസ്: കോൺഗ്രസ് പ്രവർത്തകരുടെ തീവ്രവാദബന്ധം; പൊലീസ് റിപ്പോർട്ടിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി
കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം നയിച്ച കോൺഗ്രസ് എംഎൽഎമാർ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് തീവ്രവാദബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിൽ വിവരങ്ങൾ തേടി മുഖ്യമന്ത്രി. ആലുവ ഗസ്റ്റ് ഹൗസിൽ റൂറൽ എസ്.പി. കാർത്തിക്കിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദാംശങ്ങൾ തേടി. കേസ് ഫയലുകൾ പരിശോധിച്ച മുഖ്യമന്ത്രി കേസന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡിവൈഎസ്പിയെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടുകയും വിശദീകരണം ചോദിച്ചു വാങ്ങുകയും ചെയ്തു.

സംഭവം വിവാദമായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. കോൺഗ്രസ് പ്രതിഷേധങ്ങൾ നയിച്ച പ്രവർത്തകർക്കും എംഎൽഎമാർക്കും തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതിൽ അന്വേഷണം വേണമെന്നും എന്താണ് സംഭവിച്ചതെന്ന് കാര്യങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അൻവർ സാദത്ത് എംഎൽഎ കത്തു നൽകിയിരുന്നു. മൊഫിയയുടെ ആത്മഹത്യയിൽ സി.ഐയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് റിപ്പോർട്ടിൽ അതിഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്.

അതിനിടെ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആലുവ സി.ഐ. സൈജു പോൾ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് മേൽനോട്ടം വഹിക്കുന്നതിൽ സി.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് റൂറൽ എസ്പി ഇതിൽ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ സി.ഐ അവധിയിൽ പ്രവേശിച്ചത് മറ്റു കാരണങ്ങൾ കൊണ്ടല്ലെന്നും ആരോഗ്യ കാരണത്താലാണെന്നുമാണ് അനൗദ്യോഗികമായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതിന് പിന്നാലെ ഡിജിപിയും സംഭവത്തിൽ ഇടപെട്ടിരുന്നു. രണ്ടുപേരെ നേരത്തെ കേസിൽ സസ്പെൻഡ് ചെയ്തിരുന്നു. മൊഫിയയുടെ കേസിൽ വിളിച്ചുവരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുടുംബത്തിന് പൂർണ്ണ സഹായവും നൽകുമെന്നും മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും ഉൾപ്പെടെയുള്ളവർ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനിയായ മൊഫിയ പർവീൺ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മൊഫിയയുടെയും സുഹൈലിനെയും പ്രശ്നപരിഹാരത്തിനായി ഇരുവരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മൊഫിയയോട് സി.ഐ. സുധീർ കയർത്തു സംസാരിച്ചിരുന്നു. ഇതോടെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമായിരുന്നു. ഉച്ചയ്ക്ക് 12 ന് വൈകിട്ട് ആറിനും ഇടയ്ക്കുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നത്.

മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ ഉൾപ്പെടുത്തിയത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിക്കുകയായിരുന്നു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി.ഐ സുധീർകുമാറിനെ ആദ്യം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നതായി റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കിയതായും നേരത്തെ തെളിഞ്ഞിരുന്നു. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആലുവ സ്റ്റേഷൻ്റെ ചുമതലയുള്ള എസ്.എച്ച്.ഒയുടെ മോശമായ പെരുമാറ്റവും ഇടപെടലും കേരള പൊലീസിന് ഈ കേസിലൂടെ നാണക്കേട് ചാർത്തിക്കൊടുക്കുകയും ചെയ്തു.
Recommended Video
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications