ശിവന്‍കുട്ടി സാറാണ് ഈ വേഷം ധരിക്കാന്‍ പറഞ്ഞത്; കുറച്ചു മീശയും പിരിച്ചു: മോഹന്‍ലാല്‍ പറഞ്ഞത്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കുട്ടികളെ കൈയിലെടുത്ത് മോഹന്‍ലാലിന്റെ പ്രസംഗം. കൈത്തറി വേഷം ധരിച്ചെത്തിയ ലാലേട്ടനെ കുട്ടികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. വെള്ള ജുബ്ബയും കസവും മുണ്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം. തൃശൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു മോഹന്‍ലാല്‍. കലോത്സവത്തിന് ഈ വേഷം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍: ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ഈ വാര്‍ഷിക മാമാങ്കത്തിന്റെ സമാപന ചടങ്ങില്‍ നില്‍ക്കുന്നത്. കലോല്‍സവത്തിന് വരുമ്പോള്‍ എന്തു വേഷം ധരിക്കണം എന്നുള്ളത് വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ ഖദര്‍ ധരിച്ചു. പിന്നെ കുട്ടികള്‍ക്ക് വേണ്ടി കുറച്ചു മീശയും പിരിച്ചു. കൈത്തറി ഏറ്റവും നല്ല വേഷമാണ്. കൈത്തറിക്ക് വേണ്ടി ഞാന്‍ ഗുഡ്വില് അംബാസിഡര്‍ ആയിട്ടുള്ളതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം കൂടിയാണിത്.

ശിവന്‍കുട്ടി സാറാണ് പറഞ്ഞത് ഈ വേഷം ധരിച്ചു വരാന്‍. മോഹന്‍ലാല്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ നോക്കി നന്ദി സാര്‍ എന്ന് പറയുകയും ചെയ്തു. സ്കൂള്‍ കലോത്സവത്തിന്റെ തുടക്കത്തിലോ സമാപനത്തിലോ പങ്കെടുക്കണമെന്ന് ശിവന്‍കുട്ടി സാര്‍ ക്ഷണിച്ചിരുന്നു. ഇതിനു മുമ്പ് പല തവണയും തിരക്കുകള്‍ കാരണം വരാന്‍ സാധിച്ചില്ല. ഇക്കുറി എന്തായാലും വരും എന്നു പറഞ്ഞു. എന്ത് അസൗകര്യം ഉണ്ടായാലും ഇന്ന് വരണമെന്ന് തന്നെ തീരുമാനിച്ചിരുന്നു.
നേരത്തെയും കലോത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കലാപ്രതിഭകള്‍ക്കും കലാതിലകങ്ങള്‍ക്കും സിനിമാ താരങ്ങളുടെ അത്ര താരപ്രഭയും ഉണ്ടായിരുന്നു. ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഉണ്ടാകുന്നതിനു മുമ്പത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. അന്ന് കലോത്സവങ്ങളിലൂടെ മാത്രമാണ് ബാല്യ കൗമാരങ്ങള്‍ക്ക് തങ്ങളുടെ കലാശേഷി പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഏറ്റവും അധികം പെണ്‍കുട്ടികള്‍ പഠിച്ചിരുന്നത് കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു. ഈ സ്കൂളുകളൊക്കെയാണ് ഏറ്റവും കൂടുതല്‍ പ്രതിഭകളെ കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. അന്ന് തലസ്ഥാനവുമായിട്ടായിരുന്നു മറ്റു ജില്ലകള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നത്.
മലയാള സിനിമയ്ക്കും എത്രയോ പ്രതിഭകളെ യുവജനോത്സവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദുകൃഷ്ണന്, കെഎസ് ചിത്ര, വേണുഗോപാല്‍ എന്നിവരൊക്കെ കലോത്സവങ്ങളിലൂടെ വളര്‍ന്നു വന്ന താരങ്ങളാണ്. പല സംവിധായകരും സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ പ്രതിഭകളെ തേടിയെത്താറുണ്ട്.
കലോത്സവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി മാത്രമല്ല, അതു കൂട്ടായ്മയുടെ സാമൂഹിക പാഠം കൂടിയാണ് നല്‍കുന്നത്. തോല്‍വി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന് തിരിച്ചറിവ് കലോത്സവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മത്സരിക്കുന്നതാണ് പ്രധാനം. പല കാരണങ്ങള്‍ കൊണ്ട് സമ്മാനങ്ങള്‍ നേടാന്‍ സാധിക്കാത്തവര്‍ ഉണ്ടാകാം. അതുകൊണ്ട് അവരാരും മോശം കലാകാരന്മാര് ആകുന്നില്ല. ഈ ബോധ്യം കൂടിയാണ് കലോത്സവ വേദികള്‍ നമ്മുടെ കുട്ടികളില്‍ ഊട്ടി ഉറപ്പിക്കേണ്ടത് - മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. വലിയ കൈയടിയോടെയാണ് മോഹന്‍ലാലിന്റെ പ്രസംഗത്തെ കുട്ടികള്‍ സ്വീകരിച്ചത്. ചുവന്ന റോസാപ്പൂക്കളും നെറ്റിപ്പട്ടത്തിന്റെ രൂപമുള്ള ഉപഹാരവും നല്‍കിയാണ് മോഹന്‍ലാലിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications