വിദ്യാർത്ഥികളെ പട്ടാപ്പകൽ കടന്നുപിടിക്കുന്നു.... സദാചാര ഉപദേശമേകി തളിപ്പറമ്പ് ഡിവൈഎസ്പി
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ഏറെ ചർച്ചയായിട്ടും അധികൃതരുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാർത്ഥികളുടെ അനുഭവം.
വ്യാപകമായ ലൈംഗികാതിക്രമം സംബന്ധിച്ച വിദ്യാർത്ഥിനികളുടെ പരാതിയിൽ രാത്രിയിൽ പുറത്തിറങ്ങേണ്ടെന്ന നിർദ്ദേശമാണ് തളിപ്പറമ്പ് പൊലീസ് നൽകിയത്. മറ്റ് ക്യാമ്പസിലെ വിദ്യാർത്ഥികൾ രാത്രിയിൽപുറത്തിറങ്ങാത്തത് കൊണ്ടും ശരിയായ വസ്ത്രം ധരിക്കുന്നത് കൊണ്ടും അവർക്കെതിരെ അതിക്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നുമാണ് പൊലീസിന്റെ ന്യായവാദം.

സാരോപദേശം
തളിപ്പറമ്പ് ഡി.വൈഎസ്പിയുടെ നിലപാട് കണ്ട് കണ്ണുതള്ളിയിരിക്കാനായിരുന്നു പരാതിക്കാരായ വിദ്യാർത്ഥികളുടെ യോഗം. ഫാറൂഖ് കോളേജിലെ ബത്തക്ക പരാമർശവും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഏറെ ചർച്ചയായിട്ടും നിഫ്റ്റിലെ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരുവിദ്യാർത്ഥി പ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടില്ലെന്നതാണ് ഖേദകരം. കോളേജ് അധികൃതർ അടക്കമുള്ളവരുടെ നിഷേധാത്മക നിലപാടിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് വിദ്യാത്ഥികൾ. സി.പി.എം ശക്തി കേന്ദ്രത്തിലാണ് സാമൂഹ്യദ്രോഹികളുടെ അതിക്രമമെന്നതാണ് വിചിത്രം.
നിഫ്റ്റിലെ നിലവിലെ സെമസ്റ്ററിൽ മാത്രം 50ലധികം കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ളത്. നൂറിലധികം പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ഇവർ പരാതിപ്പെടുന്നു.

ഇതും കേരളത്തിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് കണ്ണൂരിലെ സ്ഥാപനത്തിൽ പഠിക്കുന്നത്. ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും ഡിസൈനിനും അനുസരിച്ചുള്ള വസ്ത്രം പോലും ധരിക്കാൻ കഴിയുന്നില്ല. ലൈംഗിക ചുവയോടെയുള്ള സംഭാഷണങ്ങളിൽ തുടങ്ങിയ അതിക്രമങ്ങളിപ്പോൾ പകലിൽ പോലും പെൺകുട്ടികളെ കടന്നുപിടിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്.
അടുത്തിടെ ബാങ്ക് എടിഎമ്മിലേക്ക് പോയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ കടന്നുപിടിക്കുകയും എതിർത്തതോടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയുമായിരുന്നു. അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥിനികൾ ഏറെ കാലമായി നേരിടുന്ന ലൈംഗികാതിക്രമങ്ങളിൽ ഒന്ന് മാത്രാണിത്. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ പറയാനുണ്ട് ഓരോ വിദ്യാർത്ഥികൾക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് വിദ്യാത്ഥികൾ നൽകിയ രണ്ട് പരാതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല.

കാമ്പസിനകത്തും സുരക്ഷിതമല്ല
ക്യാമ്പസിനുളളിലെ മെസ് ജീവനക്കാരനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി വിദ്യാർത്ഥിനികൾ വെളിപ്പെടുത്തുന്നു. ക്യാമ്പസിന് പുറത്ത് മാത്രമല്ല, അകത്തും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നതാണ് ഇതു തെളിയിക്കുന്നത്. ക്യാമ്പസ് മെസിനുളളിൽ ജീവനക്കാരൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയപ്പോൾ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് അധികൃതർ യാതൊരു നടപടിയുമെടുക്കാതെ കൈമലർത്തുകയാണ് ചെയ്ത്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പരാതികളാണ് വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് നൽകിയത്. ഒന്നിലും ഒരു നടപടിയുമുണ്ടായില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും കോളേജ് ഡയറക്ടർ ഇളങ്കോവൻ തയ്യാറല്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications