പണം മാറ്റിയത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക്; ഈ കേസ് ഇവിടെ നില്‍ക്കില്ല: കൃഷ്ണകുമാര്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ദിയ കൃഷ്ണ തിരുവനന്തപുരം നടത്തുന്ന ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിലെ മുന്‍ ജീവനക്കാരികളും അതില്‍ ഒരാളുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. സ്ഥാപനത്തിലെ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാതെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ടു വക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് ദിയ കൃഷ്ണ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദിയയ്ക്കും പിതാവും നടനുമായ കൃഷ്ണകുമാറിനും എതിരെ പീഡനം അടക്കമുള്ള ആരോപണങ്ങള്‍ മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഈ കേസ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. മുന്‍ ജീവനക്കാരികളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇനി കോടതി വിധിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ലെന്നും ദിയയുടെ പിതാവ് കൃഷ്ണകുമാര്‍ വണ്‍ ഇന്ത്യ മലയാളത്തോടു പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍: തട്ടിച്ചെടുത്ത തുക 66 ലക്ഷം എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ആദ്യ സമയത്ത് ഞങ്ങള്‍ കണ്ടെത്തിയ തുക 69 ലക്ഷമായിരുന്നു. അത് ഏകദേശ കണക്കായിരുന്നു. ആറ്, ഏഴ് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ വിശദമായ കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. നമ്മള് പറഞ്ഞതിനോടെല്ലാം കുറ്റപത്രം യോജിക്കുന്നുണ്ട്. വിശ്വാസ വഞ്ചനയുടെ കാര്യം നമ്മള് പറയുമ്പോള്‍ മറുഭാഗത്ത് നമുക്ക് എതിരേ പല ആരോപണങ്ങളും അവര്‍ ഉയര്‍ത്തി. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ വല്ലാത്ത വകുപ്പുകളായിരുന്നു.
ഞങ്ങളാണ് ആദ്യം കേസ് കൊടുക്കുന്നത്. ആ കേസില്‍ അന്വേഷണം ഒന്നും നടത്താതെ പ്രതികള്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ അന്വേഷണം നടത്തി. നമ്മുടെ കേസില്‍ അന്വേഷണം നടത്തിയില്ല. അതിന് മുന്‍പേ ജാമ്യം കിട്ടാത്ത എഴു വകുപ്പുകള്‍ ചേര്‍ത്താണ് ഞങ്ങള്‍ക്കെതിരേ എഫ്ഐആര്‍ ഇടുന്നത്. നമുക്കത് പൊലീസിന് മുന്നില്‍ തെളിയിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിക്കിട്ടിയത്. ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ല.
തട്ടിപ്പ് നടത്തി കിട്ടിയ പണം കൊണ്ട് അവര്‍ സ്വര്‍ണം വാങ്ങി, ഒരാള്‍ സ്ഥലം വാങ്ങി, ഒരാള്‍ വാഹനം വാങ്ങി. ഇവര്‍ ഇവിടെ വരുന്നതിന് മുന്‍പ് ഇതൊന്നും ഇല്ലായിരുന്നു. പ്രതികള്‍ പണം മാറ്റിയത് മാതാപിതാക്കളുടെയും സഹോദരന്റെയും അക്കൗണ്ടിലേക്കാണ്. അവര്‍ അറിഞ്ഞുകൊണ്ട് കുറ്റകൃത്യത്തില്‍ പങ്കാളികളായി. ഈ ഈ കേസ് ഇവിടെ നിക്കില്ല, അതിലും മുകളിലേക്ക് പോകും. പണം അടിച്ചോണ്ടു പോയതിനേക്കാള്‍ വലിയ തെറ്റ് നമ്മള് കുറ്റക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് - കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications