Get Updates
Get notified of breaking news, exclusive insights, and must-see stories!

നാശംവിതച്ച് ഉരുൾപൊട്ടൽ; നാല് മരണം, എട്ട് പേർ മണ്ണിനടിയിൽ... അഞ്ച് വീടുകൾ ഒലിച്ചുപോയി...

പ്രദേശത്തെ അഞ്ച് വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ പലയിടത്തും ഉരുൾപൊട്ടൽ. താമരശേരി കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. എട്ട് പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ അഞ്ച് വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

Recommended Video

cmsvideo
    ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് | Oneindia Malayalam

    കരിഞ്ചോലയിലെ അബ്ദുൾ സലീമിന്റെ മകൾ ദിൽന(9)യും സഹോദരൻ ഷബഹാസുമാണ് മരിച്ചവരിൽ രണ്ടുപേർ. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിഞ്ചോലയിൽ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. താമരശേരിക്ക് പുറമേ, ബാലുശേരി, പുല്ലൂരാംമ്പാറ, കക്കയം, തിരുവമ്പാടി, സണ്ണിപ്പടി, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടിയിരുന്നു.

    വീടുകൾ...

    വീടുകൾ...

    വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടിയത്. ശക്തമായ ഉരുൾപൊട്ടലിൽ മരുഞ്ചെരുവിൽ ഉണ്ടായിരുന്ന അഞ്ച് വീടുകൾ പൂർണ്ണമായും ഒലിച്ചുപോയി. ഈ വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണി മുന്നിൽക്കണ്ട് പ്രദേശത്തെ രണ്ട് കുടുംബങ്ങൾ കഴിഞ്ഞദിവസം വീട് ഉപേക്ഷിച്ച് പോയിരുന്നു. കട്ടിപ്പാറ കരിഞ്ചോലയ്ക്ക് പുറമേ പുല്ലൂരാമ്പാറ, സണ്ണിപ്പടി, ബാലുശേരി എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ഇവിടങ്ങൾ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെ വീടുകൾ തകർന്നു. വ്യാപക കൃഷിനാശമുണ്ടായി.

    വയനാട്ടിൽ...

    വയനാട്ടിൽ...

    ശക്തമായ മഴയെ തുടർന്ന് താമരശേരി ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ കൊടുവള്ളി, പൂനൂർ, ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ നദികളും തോടുകളും കരകവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ ചുരങ്ങളിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഒറ്റപ്പെട്ടു. നിലവിൽ കുറ്റ്യാടി ചുരത്തിലൂടെ മാത്രമാണ് വാഹന ഗതാഗതമുള്ളത്. അതിനിടെ, കോഴിക്കോട് കക്കയം ഡാം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

     റോഡുകൾ തകർന്നു...

    റോഡുകൾ തകർന്നു...

    കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇരിട്ടി, ചെറുപുഴ, മക്കൂട്ടം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇരിട്ടി-കുടക് റോഡിലും, കണ്ണൂർ-ചെറുപുഴ റോഡിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം ജില്ലയിലെ എടവണ്ണയിലെ ചാത്തല്ലൂരിലും വ്യാഴാഴ്ച രാവിലെ ഉരുൾപൊട്ടലുണ്ടായി. അപകടസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പുഴ പലയിടത്തും കരകവിഞ്ഞാണ് ഒഴുകുന്നത്. കടലിൽ കാണാതായ താനൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി.

     ദുരന്തനിവാരണ സേന...

    ദുരന്തനിവാരണ സേന...

    കാലവർഷക്കെടുതി രൂക്ഷമായതിനാൽ ദേശീയ ദുരന്തനിവാരണ സേന കോഴിക്കോടെത്തി. രാവിലെ കളക്ട്രേറ്റിൽ യോഗം ചേർന്നശേഷം ദുരന്തനിവാരണ സേന താമരശേരിയിലും ദുരന്തബാധിത മേഖലകളിലും രക്ഷാപ്രവർത്തനം ആരംഭിച്ചു. പാലക്കാട് ജില്ലയിൽ മംഗലം ഡാമിന് സമീപത്തും ഉരുൾപൊട്ടലുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശമുണ്ടായെന്നാണ് റിപ്പോർട്ട്. മഴ ശക്തമായി തുടരുന്നതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നൽകി. കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+