കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര വിമാന കമ്പനികള്‍ താല്പര്യമറിയിച്ചു. കിയാല്‍ എംഡി പി ബാലകിരണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തായിരുന്നു വിമാന കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച. ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂരിലേക്ക് നീട്ടാനും കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനും താല്പര്യമറിയിച്ചു.
ഈജിപ്ത് സൈന്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം
കണ്ണൂരില്‍നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ താല്പര്യമറിയിച്ച അന്താരാഷ്ട്ര കമ്പനികള്‍ എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ (ഉഡേ ദേശ്കാ ആം നാഗരിക്) പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം പകുതിയോടെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ നേരത്തേ മുന്നോട്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി.

സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ പ്രധാന ആഭ്യന്തര വിമാന കമ്പനികള്‍ ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകളില്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന പുരോഗതി, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കിയാല്‍ എം.ഡി അവതരണം നടത്തി. യോഗത്തില്‍ ഗോ എയര്‍ വൈസ് പ്രസിഡന്റ് കമാല്‍ കില്ക്കാനി, ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് രജത് കുമാര്‍, നെവില്‍ മേത്ത (ജെറ്റ് എയര്‍വേയ്സ്), ജഗ്തേഷ് സെയ്നി (എയര്‍ ഏഷ്യ), എ.എസ് സഞ്ജയ് (ഗള്‍ഫ് എയര്‍), നിധി മെഹ്റ (ഖത്തര്‍ എയര്‍വേയ്സ്), മോന്‍സി ജോണ്‍ (സ്പൈസ് ജെറ്റ്), എസ്.ബി.എസ് ജേക്കബ് (എയര്‍ ഇന്ത്യ), ബാലു എബ്രഹാം (ഒമാന്‍ എയര്‍), ശ്രീജിത്ത് വാരിയര്‍ (ഇത്തിഹാദ് എയര്‍വേയ്സ്), അനില്‍ വിജയന് (എയര്‍ അറേബ്യ) തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications