ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..
കുഞ്ഞിന് വെളുത്തനിറമായതിനാൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന് സന്ധ്യക്ക് ഭയമുണ്ടായിരുന്നു.
തൊടുപുഴ: കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ കാരണം കുഞ്ഞിന്റെ വെളുത്ത നിറമാണെന്നാണ് മാതാവ്. കുഞ്ഞിന് വെളുത്ത നിറമായതും, ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുരിക്കാട്ടുകുടി സ്വദേശി സന്ധ്യ പോലീസിനോട് പറഞ്ഞു.
കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്! വന്നാൽ വാ തുറക്കരുത്! തുറന്നടിച്ച് ബിജെപി നേതാക്കൾ...
'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി
കുഞ്ഞിന് വെളുത്തനിറമായതിനാൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന് സന്ധ്യക്ക് ഭയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ തുണി ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ച് കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ധ്യയുടെ വീട്ടിനുള്ളിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒൻപത് വർഷം...
മുരിക്കാട്ടുകുടി സ്വദേശി ബിനുവിന്റെ ഭാര്യയായ സന്ധ്യ വിവാഹം കഴിഞ്ഞ് ഒൻപത് വർഷത്തിന് ശേഷമാണ് ഗർഭിണിയായത്. ഇത് സന്ധ്യയെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽ ഗർഭിണിയാണെന്ന കാര്യംപോലും മറ്റുള്ളവരിൽ നിന്ന് മറച്ചുവെയ്ക്കാൻ ശ്രമിച്ചു. നാലു മാസം ഗർഭിണിയായിരുന്നപ്പോൾ വീട്ടിലെത്തിയ ആശാ വർക്കർമാർ സന്ധ്യയോട് കാര്യം തിരക്കിയെങ്കിലും വയറുവേദനയാണെന്നാണ് മറുപടി പറഞ്ഞത്.
ആശുപത്രിയിൽ...
ഏതാനും മാസങ്ങൾക്ക് ശേഷം ആശാ വർക്കർമാർ വീണ്ടും സന്ധ്യയുടെ വീട്ടിലെത്തി. അന്നാണ് സന്ധ്യ ഗർഭിണിയാണെന്ന കാര്യം പുറംലോകമറിഞ്ഞത്. തുടർന്ന് ആശാവർക്കർമാർ സന്ധ്യയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.
പ്രസവം...
നവംബർ 30ന് കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് സന്ധ്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് ഡിസംബർ ആറിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. സ്വന്തം വീട്ടിലെത്തിയെങ്കിലും സന്ധ്യ കുഞ്ഞിനെ പരിചരിക്കാനോ ശ്രദ്ധിക്കാനോ താൽപ്പര്യപ്പെട്ടിരുന്നില്ല.
കഴുത്തുഞെരിച്ച്...
ഡിസംബർ ഏഴ് വ്യാഴാഴ്ചയാണ് എട്ടുദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പാടുകളും മുറിവുകളും കണ്ടതിനാൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുഞ്ഞ് ശ്വാസം മുട്ടി മരിച്ചുവെന്നാണ് സൂചിപ്പിച്ചിരുന്നത്. തുടർന്ന് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വെളുത്തനിറം...
കുഞ്ഞിന് തങ്ങളിൽ നിന്ന് വ്യത്യസ്തമായി വെളുത്ത നിറമുള്ളതും, ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു. ഇക്കാരണത്താൽ തന്റെ ചാരിത്ര്യശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്നും സന്ധ്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഇതിനെതുടർന്നാണ് തുണി ഉപയോഗിച്ച് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.