മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം: വിശദമായ അന്വേഷണം വേണമെന്ന് മരിച്ച യുവാവിന്റെ അമ്മ
കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം നടത്തിയെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച യുവാവിന്റെ അമ്മ ഓമന. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഓമനയുടെ പ്രതികരണം. വാഹനാപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്കി എബിന് എന്ന യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി.
എബിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അമ്മ ഓമന ആവശ്യപ്പെട്ടു. കോടതി ഉത്തരവിന് പിന്നാലെയാണ് ഓമനയുടെ പ്രതികരണം. മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായത് അവന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ്. മറ്റൊരാള്‍ക്ക് സഹായമാകട്ടെയെന്ന് കരുതിയെന്നും ഓമന പറഞ്ഞു.

എന്നാല്‍ തന്നെ പറ്റിക്കുകയായിരുന്നോ എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സംശയിക്കുന്നത്. അന്ന് താന്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഇത്തരമൊരു അവസ്ഥ ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും ഓമന പ്രതികരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായിരുന്നു 18കാരനായ വിജെ എബിന്. 2009 നവംബര്‍ 29നാണ് എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റിയതിന്റെ പിറ്റേ ദിവസമാണ് എബിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നാലെ യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. എന്നാല്‍ എബിനെ ആശുപത്രി അധികൃതര്‍ മരണത്തിന് വിട്ട് കൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് ഡോ. ഗണപതി കോടതിയെ സമീപിക്കുകയായിരുന്നു. രക്തം തലയില്‍ കട്ട പിടിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ എബിന് ലഭ്യമാക്കിയില്ലെന്ന് ഡോ. ഗണപതി ആരോപിച്ചു.
ഡോ. ഗണപതി നല്കിയ പരാതിയില്‍ സ്വകാര്യ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. തലയോട്ടിയില്‍ ദ്വാരമുണ്ടാക്കി രക്തം കട്ട പിടിച്ചത് തടയാനുളള ചികിത്സ എബിന് ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം എബിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കൃത്യമായ ചികിത്സ എബിന് നല്‍കിയെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയത് എന്നും ാശുപത്രി അവകാശപ്പെടുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications