'മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച പ്രതിഭ'; എംടിയെ അവസാനമായി കാണാന്‍ നേരിട്ടെത്തി മോഹന്‍ലാല്‍
കോഴിക്കോട്: വിഖ്യാത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന് മോഹന്‍ലാല്‍. ഒരുപാട് നല്ല കഥാപാത്രങ്ങളെ തനിക്ക് സമ്മാനിച്ചയാളാണ് എംടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അവസാനമായി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മോഹന്‍ലാല്‍ എംടിയുടെ വീട്ടിലേക്ക് എത്തിയത്.
സംവിധായകന് ടി കെ രാജീവ് കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എന്നും പരസ്പരം വലിയ വ്യക്തിബന്ധമുള്ളവരായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ' ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. നല്ല സ്നേഹമായിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.

കോഴിക്കോട് വരുമ്പോഴെല്ലാം അദ്ദേഹത്തെ എംടിയെ കാണാന്‍ ശ്രമിക്കാറുണ്ട് എന്നും തന്റെ സംസ്കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. വൈകാരികമായ അടുപ്പം എംടിയുമായി ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ സാധിച്ച ഒരാളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓളവും തീരവുമാണ് അവസാന ചിത്രം. അതിന്റെ ലൊക്കേഷനില്‍ അദ്ദേഹം എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയും ചലച്ചിത്രകാരനേയുമാണ് നഷ്ടമായത് എന്നും ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാള സാഹിത്യത്തെ കൈപിടിച്ചുയര്ത്തിനൊപ്പം സിനിമയിലും അതുല്യമായ സംഭാവന നല്കിയ ഇതിഹാസമാണ് എംടി.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളില്‍ പലതിന്റേയും പിന്നില്‍ എംടിയുണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. എംടിയുടെ ഭൗതികദേഹം ഇന്ന് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും. ജ്ഞാനപീഠ പുരസ്കാര ജേതാവായ എംടി കാലങ്ങളെ അതിജീവിക്കുന്ന സാഹിത്യസൃഷ്ടികളാണ് മലയാളിക്ക് സമ്മാനിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്ത്തകന്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്, സംവിധായകന്, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്, സംഘാടകന്‍, ഭരണാധികാരി എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ചാണ് എംടി വിടവാങ്ങുന്നത്.
60 ഓളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ എംടിക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണ ലഭിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം 1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്ക്കാരങ്ങളും സ്വന്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications