Get Updates
Get notified of breaking news, exclusive insights, and must-see stories!

എംടിയുടെ ഭൗതികദേഹം 'സിതാര'യിൽ: വൈകിട്ട് നാല് വരെ വീട്ടില്‍ പൊതുദർശനം

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വൈകിട്ടു നാലു വരെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തുന്നവർക്ക് മലയാള സാഹിത്യത്തിന്റെ പെരുന്തച്ചന് അന്തിമോപചാരമർപ്പിക്കാം. അഞ്ച് മണിക്ക് മാറൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. രാത്രി 10 മണിയോടെയായിരുന്നു എംടിയുടെ വിയോഗം. വാർത്ത അറിഞ്ഞത് മുതല്‍ നൂറ് കണക്കിന് ആളുകള്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുമ്പിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി.

മന്ത്രിമാരായ എകെ ശശീന്ദ്രന്‍, വി അബ്ദുറഹ്മാന്‍, ഷാഫി പറമ്പില്‍ എംപി, സി പി എം നേതാവ് എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌, എം എന്‍ കാരശ്ശേരി തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. മകൾ അശ്വതി, ഭാര്യ സരസ്വതി ടീച്ചർ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകൾ സിത്താര അമേരിക്കയിലാണ് കഴിയുന്നത്.

mt-obit-

തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണണം എന്നത് സംബന്ധിച്ച നിർദേശം എംടി നേരത്തെ തന്നെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വിലാപ യാത്ര, വീടിന് പുറത്തുള്ള പൊതുദർശനം എന്നിവ പാടില്ലെന്ന് എംടി നിർദേശിച്ചിരുന്നുവെന്നാണ് സൂചന.

അതേസമയം, എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിക്കായിരുന്നു എംടി വിടപറഞ്ഞത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിലുണ്ടായ ഹൃദയാഘാതം ആരോഗ്യനില കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും പാലക്കാട്ടെ കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജുലൈയലാണ് എംടി വാസുദേവന്‍ നായർ ജനിക്കുന്നത്. സ്കൂൾവിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യലോകത്തേക്ക് പിച്ചവെച്ച് കയറിയ വ്യക്തിയാണ് എംടി. 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കുന്നത് വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്. മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് എംടി കോഴിക്കോടേക്ക് എത്തുന്നത്. ജ്ഞാനപീഠം (1995), പത്മഭൂഷണ്‍ (2005), ജെസി ദാനിയേൽ പുരസ്കാരം (2013) എന്നിവയ്ക്ക് പുറമെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളും എംടിയെ തേടിയെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+