ഒരു കാലം മാഞ്ഞു.. സിതാരയിലേക്ക് ഒഴുകി സാംസ്കാരിക കേരളം; ഗതാഗത നിയന്ത്രണം, കൊട്ടാരം റോഡ് അടച്ചു
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി സാംസ്കാരിക കേരളം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഇന്നലെ രാത്രി മുതല്‍ കൊട്ടാരം റോഡിലെ എംടിയുടെ വീടായ സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എംടിയുടെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നില്ല.
എന്നാല്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ എംടിയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് കണക്കിലെടുത്ത് എംടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് വരെ ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ വാഹനം മറ്റിടങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം എത്തണം എന്ന് അധികൃതര്‍ അറിയിച്ചു.

എംടിയെ ഒരു നോക്ക് കാണാന്‍ ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, നടന് മോഹന്‍ലാല്‍, സംവിധായകന് ഹരിഹരന്, മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത, എഴുത്തുകാരന് എംഎന്‍ കാരശ്ശേരി, മന്ത്രി എകെ ശശീന്ദ്രന്, ഷാഫി പറമ്പില്‍ എംപി, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിപി ജോണ്‍, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള എന്നിവര്‍ എംടിയുടെ വീട്ടിലെത്തി.
ഇന്ന് വൈകീട്ട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ ആണ് എംടിയുടെ സംസ്കാരം നടക്കുക. ഇന്നലെ രാത്രിയോടെയാണ് എംടിയുടെ ഭൗതിക ശരീരം സിതാരയിലെത്തിച്ചത്. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ നിശ്ചയിച്ച പല പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. എംഎന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം സിപിഐ നാളേക്ക് മാറ്റി. മഹാത്മ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങള്‍ ഡിസംബര്‍ 28 ലേക്ക് മാറ്റിയതായി കെപിസിസിയും അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് എംടിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇടയ്ക്ക് മരുന്നുകളോട് പ്രതികരിച്ചെങ്കിലും ബുധനാഴ്ച നില കൂടുതല്‍ വഷളായി. രാത്രി ഒമ്പതോടെ വൃക്കകളുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications