ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്; സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് 'ഭീരുരത്ന' അവാര്‍ഡെന്നും റിയാസ്
തിരുവനന്തപുരം: സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കണമെന്ന ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹരജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരുമെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
'നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും; ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസ ജീവിതം നയിക്കും'
ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിനാണെന്നും സവർക്കർക്ക് നൽകേണ്ടത് "ഭീരുരത്ന " അവാര്‍ഡാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ഭാരതരത്നം
നൽകേണ്ടത്
വീർ
ഭഗത്
സിംഗിന്,
സവർക്കർക്ക്
നൽകേണ്ടത്
"ഭീരുരത്ന
"
സവർക്കർക്ക് ഭാരതരത്ന നൽകി രാഷ്ട്രം ആദരിക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ബാൽ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹരജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.
'വീർ' (ധീരൻ) എന്ന വാക്കിനെത്തന്നെ അന്വർത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സിൽ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും "ഇങ്ക്വിലാബ് സിന്ദാബാദ് " മുഴക്കിയ "ഷഹീദ് " (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ യഥാർത്ഥ ധീരൻ. ഭാരതരത്ന നൽകി ആദരിക്കേണ്ടത് വീർ ഭഗത് സിംഗിനെയാണ്.
സവർക്കർക്ക് നൽകേണ്ടത് 'ഭീരുരത്ന' ബഹുമതിയാണ്. ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവിനുള്ള അവാർഡ്.
ഓണം ബംപറടിച്ചത് സര്‍ക്കാറിന്; 138 കോടി കവിഞ്ഞ് വിറ്റുവരവ്, ലാഭത്തിലും വന്‍ വര്‍ധന