അന്വേഷണം നിര്‍ത്തി; ബെന്നിച്ചന് തോമസിന് ശാസന മാത്രം, വനംവകുപ്പ് മേധാവിയാകുമോ?
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ ബേബി ഡാമില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്കിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെതിരായ നടപടി ശാസനയില്‍ ഒതുങ്ങി. നാളെ പുതിയ വനംവകുപ്പ് മേധാവിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് ബെന്നിച്ചന് തോമസിനെതിരായ അന്വേഷണം നിര്‍ത്തുകയും ലളിതമായ നടപടി സ്വീകരിച്ച് വിവാദം അവസാനിപ്പിക്കുകയും ചെയ്തത്.
പുതിയ വനംവകുപ്പ് മേധാവി ആരാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ബെന്നിച്ചന് തോമസ് പുതിയ മേധാവിയാകുമോ എന്നാണ് അറിയേണ്ടത്. ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവന് ഈ മാസം 30ന് വിമരിച്ചാല്‍ ഏറ്റവും സീനിയറായ ഐഎഫ്എസ്് ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസാണ്. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നാണ് ബെന്നിച്ചന് തോമസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബെന്നിച്ചന് തോമസിന് അനുകൂലമായിട്ടായിരുന്നു വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട്. ബെന്നിച്ചന് തോമസ് വിവാദ ഉത്തരവിറക്കിയത് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നല്കി ഉത്തരവിറക്കിയത് ബെന്നിച്ചന് തോമസാണ്. സംഭവം വിവാദമായതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം. ഇക്കാര്യം ശരിവെക്കുകയാണ് വനം സെക്രട്ടറി ചെയ്തത്. ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും ജാഗ്രതക്കുറവുണ്ടായി എന്ന വിമര്‍ശനവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനിടെ ബെന്നിച്ചന് തോമസിനെ തിരിച്ചെടുത്തെങ്കിലും വകുപ്പ്തല അന്വേഷണം തുടര്‍ന്നിരുന്നു. ഈ റിപ്പോര്‍ട്ടിലും ഗുരുതരമായ ആരോപണമുണ്ടായില്ല. തുടര്‍ന്നാണ് നടപടി ശാസനയില്‍ ഒതുങ്ങിയത്.
ഇനി ബെന്നിച്ചന് തോമസിനെ പുതിയ വനം വകുപ്പ് മേധാവിയാക്കുമോ എന്ന് നാളെ അറിയാം. നാളെയാണ് ബന്ധപ്പെട്ട സമിതി യോഗം ചേരുന്നത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുക. പിസിസിഎഫുമാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications