'സിപിഎം നേതാക്കൾ സ്വർണ കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നവർ,ഫയാസുമായുള്ള ബന്ധം'; രൂക്ഷ വർശനം
തിരുവനന്തപുരം; കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രക സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം. തെളിവ് സഹിതം പിടികൂടിയപ്പോള്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സ്വര്‍ണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കള്‍. ഇതിന് മുമ്പ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സി.പി.എമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും രക്ഷിക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബി.ജെ.പി ഒളിച്ചുകളി നടത്തുകയാണ്. മുഖ്യമന്ത്രി പ്രതിസന്ധിയിലാാകുമ്പോള് അദ്ദേഹത്തെ എങ്ങനെയും രക്ഷപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ബി.ജെ.പിയുടെ അജണ്ട. ഇതിന് പിന്നില്‍ ദേശീയ തലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണ്, മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം
ആരോപണത്തെ
തള്ളി
മുഖ്യമന്ത്രി
രംഗത്തെത്തി.
തെറ്റ്
ചെയ്ത
ഒരാളേയും
സംരക്ഷിക്കുന്ന
ലാവണമല്ല
മുഖ്യമന്ത്രിയുടെ
ഓഫീസെന്ന്
നാല്
വർഷത്തെ
പ്രവർത്തനത്തിലൂടെ
ജനങ്ങൾക്ക്
ബോധ്യമുണ്ട്.
എന്തെങ്കിലും
സംഭവമുണ്ടായാൽ
മുഖ്യമന്ത്രിയേയും
ഓഫീസിനേയും
എങ്ങനെയെങ്കിലും
പെടുത്താമെന്നാണ്
ചിലർ
ആലോചിക്കുന്നത്.
കേസുമായി
ബന്ധപ്പെട്ട്
ആരും
രക്ഷപ്പെടുന്ന
നില
ഉണ്ടാകില്ല,
മുഖ്യമന്ത്രി
പറഞ്ഞു.
ബിജെപി
സംസ്ഥാന
അധ്യക്ഷൻ
കെ
സുരേന്ദ്രനെതിരേയും
മുഖ്യമന്ത്രി
ആഞ്ഞടിച്ചു.
എന്ത്
അസംബന്ധവും
വിളിച്ചുപറയാനുള്ള
നാക്കുണ്ടെന്ന്
കരുതി
എന്തും
വിളിച്ച്
പറയരുത്.
ഈ
കേസ്
അന്വേഷിക്കുന്നത്
കസ്റ്റംസാണെന്ന്
അദ്ദേഹം
മനസിലാക്കണം.
അവരത്
കൃത്യമായി
അന്വേഷിക്കുമെന്ന്
തന്നെയാണ്
കരുതുന്നതെന്നും
മുഖ്യമന്ത്രി
പറഞ്ഞു.
തന്നെ
റിപ്പോർട്ടുകൾ
ഉണ്ടായിരുന്നു.