ബല്‍റാമിന് താക്കീതുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍; അച്ചടക്കലംഘനം കോണ്‍ഗ്രസില്‍ അനുവദിക്കില്ല
കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് വിടി ബല്‍റാമിനെ ഓര്‍മ്മിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിടി ബല്‍റാമിന്‍റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ജാഗ്രത വേണം. സ്വയം നിയന്ത്രണം ആണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെആര്‍ മീര വിഷത്തിലടക്കമുള്ള തന്‍റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
കെആര്‍ മീരയെ എന്നല്ല
കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിട ബല്‍റാമിനെതിരെ മുല്ലപ്പള്ളി രംഗത്തു വന്നത്. കെആര്‍ മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതു ശരിയല്ല.
അംഗീകരിക്കുന്നില്ല
അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്ക് മറുപടിയുമായി വിടി ബല്‍റാം രംഗത്ത് എത്തിയത്.
ബല്‍റാമിന്‍റെ മറുപടി
കഴിഞ്ഞ ഒരു ദിവസം താന്‍ നടത്തിയ പൊതു പരിപാടികള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിടി ബല്‍റാമിന്‍റെ മറുപടി. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്നും വിടി കൂട്ടിച്ചേര്‍ത്തു.
രൂക്ഷമായ വിമര്‍ശനം
നേരത്തെ മുല്ലപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നലെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ബല്‍റാമിന് പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്നത്
അതേ നാണയത്തിൽ തിരിച്ചടിക്കും
സാഹിത്യകാരി എന്ന് പറഞ്ഞാൽ പോര പ്രവർത്തി നിഷ്പക്ഷമായിരിക്കണം. സിപിഎമ്മിന് വേണ്ടി കുഴലൂതുന്ന ഒരുത്തി കോൺഗ്രസിനെ ആക്ഷേപിക്കാൻ വന്നാൽ പ്രവർത്തകരും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇനിയും അതുതന്നെ ചെയ്യും... പിന്നെ മുല്ലപ്പള്ളിക്ക് മീരയോട് ആരാധന ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട എന്നുമായിരുന്നു ചില ബല്‍റാം ആരാധകര്‍ അഭിപ്രായപ്പെട്ടത്.
വിടി ബല്‍റാം
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്