പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരങ്ങള്‍; ഇ അഹമ്മദിന് ജന്മനാടിന്റെ വിട..
കോര്പറേഷന് ഓഫിസ് പരിസരത്തും ദീനുല്‍ ഇസ്ലാം സഭാ സ്കൂള്‍ അങ്കണത്തിലും പ്രിയ നേതാവിനെ കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.
കണ്ണൂര്‍: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിലായിരുന്നു ഖബറടക്കം. കോര്പറേഷന് ഓഫിസ് പരിസരത്തും ദീനുല്‍ ഇസ്ലാം സഭാ സ്കൂള്‍ അങ്കണത്തിലും പ്രിയ നേതാവിനെ കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.
ഇ അഹമ്മദിന്റെ വസതിയിലും മയ്യിത്ത് കാണാന്‍ നിരവധിപേരെത്തി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ബുധനാഴ്ച വൈകിട്ട് കരിപ്പൂരിലെത്തിച്ച മൃതദേഹം കൊണ്ടോട്ടി ഹജ്ജ് ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷമാണ് ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തവെയാണ് അഹമ്മദ് കുഴഞ്ഞുവീണത്. തുടര്‍ന്ന് തിടുക്കത്തില്‍ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അര്‍ധരാത്രി മുതല്‍ നാടകീയ രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ ആരെയും അനുവദിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളുമെത്തിയിട്ടും കാണിച്ചുകൊടുത്തില്ല.

മക്കളും ബന്ധുക്കളുമെത്തി പിതാവിനെ കാണണമെന്ന് ആവശ്യമുന്നയിച്ചതോടെ ബഹളമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് മക്കള്‍ക്ക് പോലും അദ്ദേഹത്തെ അവസാനമായി കാണാനായത്.

മക്കള്‍ കണ്ട ശേഷം പുറത്തുവന്നാണ് മരണ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം നേരത്തെ മരിച്ചുവെന്നും ബജറ്റ് സമ്മേളനം മുടങ്ങാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കളിച്ച നാടകമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബജറ്റ് അവതരണം ബഹിഷ്കരിച്ചിരുന്നു.

ഡല്‍ഹിയിലെ ഒമ്പതാം നമ്പര്‍ തീന്‍മൂര്‍ത്തി മാര്‍ഗിലെ അഹമ്മദിന്റെ ഔദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ബുധനാഴ്ച വൈകീട്ട് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. ഡല്‍ഹിയില്‍ മയ്യിത്ത് നമസ്കാരത്തിന് മകന് റഈസ് നേതൃത്വം നല്കി. ഇന്ന് കണ്ണൂരില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. അഹമ്മദിനോടുള്ള ആദരസൂചകമായി ഖബറടക്കത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications