കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങൾ? മനോരമ പത്രാധിപർക്ക് ഹഖ് മുഹമ്മദിന്റെ വിധവയുടെ കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെ വെട്ടിക്കൊന്ന സംഭവത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വലിയ വിവാദത്തിലാണിപ്പോള്‍. വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ആയിരുന്നു വാര്‍ത്ത.

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്''പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

സര്‍വ്വേയില്‍ സന്തോഷിച്ച് കോണ്‍ഗ്രസ്; യുഡിഎഫ് പ്രതീക്ഷ വാനോളം... ലീഗിന് അടിപതറിയാലും ലാഭംസര്‍വ്വേയില്‍ സന്തോഷിച്ച് കോണ്‍ഗ്രസ്; യുഡിഎഫ് പ്രതീക്ഷ വാനോളം... ലീഗിന് അടിപതറിയാലും ലാഭം

കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയം എന്ത് ഫോറന്‍സിക് പരിശോധന നടത്തിയാണ് കണ്ടെത്തുക എന്ന ചോദ്യം വ്യാപകമായി ഉയര്‍ത്തപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ആണ് കേസിലെ പ്രതികള്‍. ഈ വിഷയത്തില്‍, കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ഭാര്യ മലയാള മനോരമ പത്രാധിപര്‍ക്ക് എഴുതിയ കത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. ആ കത്ത് വായിക്കാം...

ഹഖ് മുഹമ്മദിന്റെ ഭാര്യ

ഹഖ് മുഹമ്മദിന്റെ ഭാര്യ

വെഞ്ഞാറമൂട് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിൻ്റെ ഭാര്യയാണ് ഞാൻ. സഹിക്കാൻ കഴിയാത്ത വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. നിവൃത്തികേട് കൊണ്ടാണ് ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒന്ന് എഴുതാൻ നിർബന്ധിതയാവുന്നത്. കൊല്ലപ്പെട്ട എൻ്റെ പ്രിയ ഭർത്താവും സിപിഐഎം പ്രവർത്തകനുമായ ഹക്ക് മുഹമ്മദിൻ്റെയും മിധിലാജിൻ്റെയും രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങളുടെ കുടുംബത്തെയാകെ വേദനിപ്പിക്കുന്നതാണ്. മരിച്ച പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള നുണകൾ എങ്ങനെയാണ് സർ സഹിക്കാൻ കഴിയുക?

എങ്ങനെ സഹിക്കും ഈ നുണകൾ

എങ്ങനെ സഹിക്കും ഈ നുണകൾ

നിങ്ങളുടെ അത്ര അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു സാധാരണക്കാരിയാണ് ഞാൻ. അത് കൊണ്ട് തന്നെ ഇന്ന് മനോരമ, കൊല്ലപ്പെട്ട എൻ്റെ ഭർത്താവിനെ അപമാനിക്കുന്ന തരത്തിൽ ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ ഒന്നാം പേജിൽ എഴുതിയ വാർത്തയുടെ സത്യാവസ്ഥയെപ്പറ്റി ചില സംശയങ്ങൾ അങ്ങയോട് തന്നെ ചോദിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു.
ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ മനോരമ ഹക്കിനും മിധിലാജിനും എതിരെ ഇന്നത്തെ വാർത്തയിലൂടെ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്.

മനോരമയുടെ ആരോപണങ്ങൾ

മനോരമയുടെ ആരോപണങ്ങൾ

1. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ രാഷ്ട്രീയമില്ല എന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
2. കൊല നടത്താൻ എത്തിയവരാണ് വെഞ്ഞാറുമൂടിൽ കൊലപാതകത്തിന് ഇരയായത്. കൃത്യം നടത്തുന്നതിനായി ഇവർ ഗൂഢാലോചന നടത്തി.
3. എതിർസംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ഹക്കിൻ്റെയും മിഥിലാജിൻ്റെയും ലക്ഷ്യം.
4. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടി പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെടെ ആക്രമി സംഘം സ്ഥലത്തെത്തിയത്.

അതെങ്ങനെ സാധ്യമാകും സാർ

അതെങ്ങനെ സാധ്യമാകും സാർ

രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്നും ഫോറൻസിക് ലാബിലാണോ സർ കണ്ടെത്തുന്നത്. ഫോറൻസിക് ലാബ് എന്ന് മുതലാണ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്താൻ തുടങ്ങിയത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് ഫോറൻസിക് റിപോർട്ടിൽ എവിടെയാണ് സർ പറഞ്ഞിരിക്കുന്നത്?

അത് ഫോറൻസിക് വിഭാഗത്തിന്റെ ജോലിയാണോ

അത് ഫോറൻസിക് വിഭാഗത്തിന്റെ ജോലിയാണോ

സർ, ഫോറൻസിക് വിഭാഗം എന്ന് മുതൽക്കാണ് കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കാൻ തുടങ്ങിയത്. ശാസ്ത്രീയമായി ആയുധ പരിശോധനയും കുറ്റകൃത്യത്തിൻ്റെ ശേഷിപ്പുകളും പരിശോധിക്കാൻ നിയുക്തമായ ഒരു ഏജൻസിയാണോ കൊലപാതകത്തിൻ്റെ കാരണം കണ്ട് പിടിക്കുന്നത്. ഇതിൻ്റെ യുക്തിയെന്താണ്. പിന്നെ എന്തിനാണ് ഈ നാട്ടിൽ പോലീസും മറ്റു സ്വതന്ത്ര അന്വേഷണ ഏജൻസികളും? എന്തിനാണ് കോടതികൾ?

കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ച ലക്ഷ്യം കണ്ടത്തൊൻ നിലനിൽക്കുന്ന സംവിധാനമല്ല സർ ഫോറൻസിക് ലാബ്. അത് താങ്കൾക്ക് മാത്രമല്ല ഈ നാട്ടിലെ സാധാരണ മനുഷ്യർക്ക് പോലും ബോധ്യമുള്ള സംഗതിയാണ്.

സഖാവ് ഹഖിന്റെ ഭാര്യ

സഖാവ് ഹഖിന്റെ ഭാര്യ

സർ, പ്രിയപ്പെട്ടവൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ ജീവിക്കുന്ന ഒരു ഭാര്യയാണ് ഞാൻ. സഖാവ് ഹക്കിൻ്റെ ഭാര്യ. കമ്മ്യൂണിസ്റ്റായതിനാൽ മാത്രം കോൺഗ്രസുകാർ ക്രൂരമായി ഉത്രാട തലേന്ന് തെരുവിൽ കൊലപ്പെടുത്തിയ സഖാവ് ഹക്കിൻ്റെ ഭാര്യ. ഞാൻ ഇതെഴുതുമ്പോൾ ഞങ്ങളുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾ എൻ്റെ അരികിലുണ്ട്. അതിൽ ഇളയ മകൻ അവൻ്റെ വാപ്പയെ കണ്ടിട്ട് പോലുമില്ല. അവനിന്ന് നാൽപത് ദിവസം പ്രായം തികയുന്നതെ ഉള്ളൂ.

മരിച്ചവരെ നിങ്ങൾ വീണ്ടും എന്തിനാണ് കൊല്ലുന്നത്

മരിച്ചവരെ നിങ്ങൾ വീണ്ടും എന്തിനാണ് കൊല്ലുന്നത്

മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങൾ? ജീവിച്ചിരിക്കുന്നവർക്ക് നിങ്ങൾ പറയുന്ന നുണകളോട് വിയോജിക്കാൻ എങ്കിലും കഴിയും. മരിച്ചവരോ? അവർക്ക് ഒരു കുതറൽ കൊണ്ട് പോലും നിങ്ങളുടെ നുണ പ്രചരണത്തോട് വിയോജിക്കാൻ കഴിയില്ല. നാടിൻ്റെ ജീവനായി ജീവിച്ച രണ്ടു മനുഷ്യരെയാണ് ,അവരുടെ കുടുംബത്തെയും പ്രിയപെട്ട കൂട്ടുകാരെയുമാണ് വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ രാഷ്ട്രീയമില്ല എന്ന ഫോറൻസിക് റിപോർട്ടിൽ ഒരിടത്തും പറയാത്ത നുണ ഒന്നാം പേജിൽ തലകെട്ടായി നൽകുക വഴി താങ്കളുടെ പത്രം അപമാനിച്ചത്. അവർ കൊലപാതകത്തിനു ഇറങ്ങി പുറപ്പെട്ടവരാണ് എന്ന അസംബന്ധം പറയുക വഴി മനോരമ ചെയ്യുന്നത് മറ്റൊന്നും അല്ല.

ഒരു ശതമാനമെങ്കിലും സത്യം

ഒരു ശതമാനമെങ്കിലും സത്യം

വാർത്തകൾ റിപോർട്ട് ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം അതിൽ ഒരു ശതമാനം സത്യം എങ്കിലും കലർത്തുക. മരിച്ചവരെക്കുറിച്ച് ഓർത്തില്ലെങ്കിലും മരിക്കാത്ത അവരുടെ ഓർമ്മകളിൽ ജീവിക്കുന്ന ഉടഞ്ഞുപോയ മനുഷ്യരെ പറ്റിയെങ്കിലും ഓർക്കുക. ജീവിച്ചിരിക്കുന്നവരെ പറ്റി കള്ളം പറയും പോലെ അല്ല മരിച്ചവരെ പറ്റി കളവ് പറയുന്നത്. അവരെ വെറുതെ വിടൂ സർ. മരിച്ചവരാണ് അവർ. നിങ്ങളുടെ രാഷ്ട്രീയ നിഴൽ യുദ്ധത്തിൽ നിന്ന് അവരെ ഒഴിവാക്കുന്നത്, അവരെ പറ്റി നുണ പറയാതെ ഇരിക്കുന്നത്, മാധ്യമ പ്രവർത്തനത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെ കൂടി ലക്ഷണമാണ്.

വെഞ്ഞാറമൂട് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിൻ്റെ ഭാര്യയാണ് ഞാൻ. സഹിക്കാൻ കഴിയാത്ത വേദനയോടെയാണ് ഈ കത്ത്...

Posted by A A Rahim on Monday, February 22, 2021

മനുഷ്യപ്പറ്റോടേയും നെറിവോടേയും

അങ്ങ് ഈ വാർത്ത തിരുത്തി കുറെക്കൂടി മനുഷ്യപ്പറ്റൊടെയും നെറിവോടെയും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു. അങ്ങനെ ചെയും എന്ന് പ്രതീക്ഷിക്കുന്നു.

യോഗി വന്നപ്പോള്‍ കേരളത്തില്‍ വിരിഞ്ഞ 'മനുഷ്യ താമര'! ദേശീയ തലത്തില്‍ ബിജെപി പ്രചാരണം... പക്ഷേ, വന്‍ നുണയോഗി വന്നപ്പോള്‍ കേരളത്തില്‍ വിരിഞ്ഞ 'മനുഷ്യ താമര'! ദേശീയ തലത്തില്‍ ബിജെപി പ്രചാരണം... പക്ഷേ, വന്‍ നുണ

English summary
Murdered CPM-DYFI worker Haq Muhammed's wife writes open letter to Malayala Manoram editor on fake news about forensic report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X