മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി'
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിയാക്കിയതാണ് വിവാദം. പ്രാദേശിക നേതൃത്വം ആവശ്യപ്പെടാത്ത, അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട വ്യക്തിക്ക് എന്തിന് സീറ്റ് നല്കി എന്ന ചോദ്യമാണ് ഉയരുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്മാന് രണ്ടത്താണി ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തുവന്നു. പാണക്കാട്ടെ നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായിട്ടാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത് എന്ന വിമര്‍ശനമാണ് രണ്ടത്താണി ഉന്നയിക്കുന്നത്. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ അച്ചടക്ക ലംഘനമായി കാണരുതെന്നും രണ്ടത്താണി പറയുന്നു.

സമീറിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്ത് അബ്ദുറഹ്മാന് രണ്ടത്താണി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി. ഫൈസല്‍ ബാബു, അഷ്റഫലി, നവാസ്, കെഎം ഷാജി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കിയത് അഭിമാനകരമാണ് എന്ന് അഭിപ്രായപ്പെട്ട ശേഷമാണ് അബ്ദുറഹ്മാന് രണ്ടത്താണി സമീറിനെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്തത്. എകെ ആന്റണിയും യുഎ ബീരാനും അവുകാദര്‍കുട്ടി നഹയുമെല്ലാം പ്രതിനിധീകരിച്ച മണ്ഡലമാണ് തിരൂരങ്ങാടി എന്നും രണ്ടത്താണി ഓര്‍മിപ്പിക്കുന്നു.
പേയ്മെന്റ് സീറ്റല്ല, റസീപ്റ്റ് സീറ്റ്
2021ല്‍ കെപിഎ മജീദ് ആയിരുന്നു തിരൂരങ്ങാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന തിരൂരങ്ങാടിയില്‍ പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ജയിക്കും. ഇത്തരം സീറ്റ് പ്രവര്‍ത്തകര്‍ക്ക് സുപരിചിതനല്ലാത്ത വ്യക്തിക്ക് നല്‍കിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധം മാത്രമാണ് പിഎംഎ സമീറിന്റെ യോഗ്യത എന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
മുസ്ലിം ലീഗിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലും വിഷയം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. തിരൂരങ്ങാടിയിലേത് പേയ്മെന്റ് സീറ്റല്ല, റസീപ്റ്റ് സീറ്റാണ് എന്നാണ് ചിലരുടെ പരിഹാസം. ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ റസീപ്റ്റ് കൈകാര്യം ചെയ്യുന്ന ബിനാമിയാണ് സമീര്‍ എന്നും ചിലര്‍ വിമര്‍ശിച്ചു. പാണക്കാട് ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്ത വിഷയവും ചിലര്‍ ഇതോട് ചേര്‍ത്തുപറയുന്നു.
തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതിലും വിമര്‍ശനം
അതേസമയം, സമീറിനെ പിന്തുണച്ചും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചാണ് ഇവരുടെ പ്രതികരണം. കൊണ്ടോട്ടിയിലെ ലീഗ് നേതാവായിരുന്ന പിഎം ഇസ്മാഈലിന്റെ മകനാണ് സമീര്‍. നിലവില്‍ ചന്ദ്രിക പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്.
അതേസമയം, ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതിലും വിമര്‍ശനമുണ്ട്. വനിതാ ലീഗിലെ മുതിര്ന്നഭാരവാഹികള്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതാണ് വിമര്‍ശിക്കപ്പെടുന്നത്. മാത്രമല്ല, ലീഗ് നേതാക്കള്‍ക്കും സാദിഖലി തങ്ങള്‍ക്കുമെതിരെ വനിതാ കമ്മീഷനില്‍ മൊഴി കൊടുത്ത വ്യക്തിയാണ് തഹ്ലിയ എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അന്ന് തഹ്ലിയക്ക് പരാതി എഴുതികൊടുത്ത അഷ്റഫലിയും സ്ഥാനാര്‍ഥിയായത് വിസ്മയം തന്നെ എന്നും വിമര്‍ശകര്‍ പറയുന്നു.
-
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
കോട്ടകള്‍ തകര്‍ത്തവര്‍; മണ്ഡലം നിലനിര്‍ത്തിയവര്‍: 2021-ലെ പൊന്നുംവിലയുള്ള സ്വതന്ത്രര്‍ -
ലക്ഷ്മിപ്രിയ ട്വൻ്റി 20 യിൽ നിന്ന് പണം വാങ്ങിയോ? മറുപടി.. 'സ്വർണ്ണ സ്പൂണിൽ കോരി ആരും തന്നിട്ടില്ല' -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല'











Click it and Unblock the Notifications