കെടി ജലീലിന് എണ്ണിയെണ്ണി റബ്ബിന്റെ മറുപടി; അര്‍ധരാത്രി വാട്സ് ആപ്പ് മെസ്സേജ് പോയിട്ടില്ല!!
മലപ്പുറം: തവനൂര്‍ എംഎല്‍എ കെടി ജലീലും മുന്‍ മന്ത്രി പികെ അബ്ദുറബ്ബും തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമാകുന്നു. പികെ അബ്ദുറബ്ബിന് മറുപടിയുമായി കെടി ജലീല്‍ രംഗത്തുവന്ന പിന്നാലെ എത്തി അബ്ദുറബ്ബിന്റെ ഓരോ കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള പ്രതികരണം. ഇരുവരുടെയും പോര് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കെടി ജലീലിന്റെ പേരെടുത്ത് പറയാതെയാണ് അബ്ദുറബ്ബിന്റെ ഏറ്റവും പുതുയ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കെടി ജലീലുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അദ്ദേഹം കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്.
നേരത്തെ ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ച് മുസ്ലിം ലീഗിനെ ട്രോളി കെടി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായി രംഗത്തെത്തിയതും അബ്ദുറബ്ബായിരുന്നു. പിന്നീടുള്ള പോസ്റ്റുകളിലാണ് ഇരുവരും വ്യക്തിപരമായ കാര്യങ്ങള്‍ വരെ സൂചിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. കെടി ജലീലിന്റെ സിമി ബന്ധം വരെ സൂചിപ്പിച്ചാണ് അബ്ദു റബ്ബിന്റെ പുതിയ പോസ്റ്റ്.

രണ്ടു പേരുടെയും പോസ്റ്റില്‍ അണികളുടെ പോര്‍വിളി-പിന്തുണ കമന്റുകള്‍ കൂടി നിറയുന്നതോടെ കാര്യങ്ങള്‍ കൈവിടുകയാണ്. ശക്തമായ പ്രഹരമാണ് ഇരുവരും ഓരോ കുറിപ്പിലും നല്‍കുന്നത്. ഇപ്പോള്‍ ഒരടി മുന്നില്‍ ഞങ്ങളുടെ നേതാവാണെന്ന് ഇരുവരുടെയും അണികള്‍ അവകാശപ്പെടുന്നു. കെടി ജലീലിന്റെ പോസ്റ്റിന് ഇന്നലെ തന്നെ അബ്ദുറബ്ബ് മറുപടി നല്‍കിയിരുന്നു. ഇന്ന് രാവിലെ കെടി ജലീല്‍ വീണ്ടും പ്രതികരണവുമായി രംഗത്തുവന്നു. അതിങ്ങനെയായിരുന്നു...
ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്റെ പേര് മാറ്റിയത്. തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?
കെടി ജലീലിന്റെ പോസ്റ്റിന് മറുപടിയായി അബ്ദുറബ്ബ് പ്രതികരിച്ചത് ഇങ്ങനെ...
ഗംഗയെന്നോ, ഗ്രെയ്സെന്നോ,
വീട്ടിൻ്റെ പേരെന്തുമാവട്ടെ...!
ആ വീട്ടിൽ നിന്നും അർധരാത്രികളിൽ
ആരോപണ വിധേയരായ സ്ത്രീകൾക്ക്
വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.
മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.
തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.
ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.
യുവത്വ കാലത്ത് പാതിരാത്രികളിൽ
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'
എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.
കേരളയാത്രക്കാലത്ത് നടുറോഡിൽ
വെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്കാരവും
നടത്തിയിട്ടില്ല.
എക്സ്പ്രസ് ഹൈവേ നാട്ടിലെ
സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്
ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.
ആകാശത്തുകൂടെ വിമാനം പോകാൻ
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ
എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.
AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ
ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന
വാശിയും എനിക്കില്ല...!
അഞ്ചു തവണ നിയമസഭാംഗമായെങ്കിലും
നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.
ഞാനാരുടെയും കൊച്ചാപ്പയുമല്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications