ജാതി സെന്‍സസ്, പലസ്തീന്... നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്, സമ്മേളനം മാറ്റിവച്ചു
മലപ്പുറം: കോണ്‍ഗ്രസിന് പിന്നാലെ ജാതി സെന്‍സസിനെ അനുകൂലിച്ച് മുസ്ലിം ലീഗ് രംഗത്ത്. രാജ്യത്തുടനീളം ജാതി സെന്‍സസ് വേണമെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഖാദര്‍ മൊയ്തീന്. പലസ്തീന് വിഷയത്തിലും മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കി.
പ്രതിപക്ഷ ഇന്ത്യ സംഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയമാണ് ജാതി സെന്‍സസ്. ബിഹാറില്‍ സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ട പിന്നാലെ കര്‍ണാടകയിലും രാജസ്ഥാനിലും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ദേശീയ സമ്മേളനം മുസ്ലിം ലീഗ് മാറ്റിവച്ചതായി ഖാദര്‍ മൊയ്തീന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മറ്റൊരു തിയ്യതിയില്‍ ദേശീയ സമ്മേളനം നടക്കും. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പേരില്‍ ഒരുക്കുന്ന ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമ്മേളനം നടത്താനാണ് തീരുമാനിച്ചിരുന്നത്.
അടുത്തമാസം എഴ് മുതല്‍ 30 വരെയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മിസോറാം, രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടിങ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാന തിരഞ്ഞെടുപ്പാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
അതേസമയം, മുസ്ലിം ലീഗ് പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്ത്യ പരമ്പരാഗതമായി സ്വീകരിക്കുന്ന നിലപാട് പലസ്തീനൊപ്പമാണ്. ഇപ്പോള്‍ മറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് യോജിപ്പില്ല. ഇസ്രായേലിന്റെ കടന്നുകയറ്റമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണവും അതുതന്നെയാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകം ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം. വളരെ ക്രൂരമായ നടപടിയാണ് പലസ്തീന്ക്കാര്ക്കെതിരെ ഇസ്രായേല്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിനും ജാതി സെന്‍സസിനും ഞങ്ങള്‍ നേരത്തെ അനുകൂലമാണ്. ഇപ്പോള്‍ എല്ലാവരും അതിനോട് യോജിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ജാതി സെന്‍സസിനെതിരെ എന്‍എസ്എസ് രംഗത്തുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാമെണന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ജാതി സെന്‍സസിന് എന്‍എസ്എസ് നേരത്തെ എതിരാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരെ അവര്‍ നിലപാട് എടുത്തിരുന്നു. സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍എസ്എസ് നിലപാട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications