പാലക്കാട് കോണ്‍ഗ്രസും സിപിഎമ്മും പിന്മാറി; വിടാതെ മുസ്ലിം ലീഗ്, ബിജെപി വീഴുമോ?
പാലക്കാട്: പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗിന്റെ നീക്കം. കോണ്‍ഗ്രസും സിപിഎമ്മും മുഖം തിരിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ഐക്യത്തോടെ നീങ്ങണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
ബിജെപി കഴിഞ്ഞ പത്ത് വര്‍ഷമായി ഒറ്റയ്ക്ക് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്. കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ആദ്യ മുന്‍സിപ്പാലിറ്റിയും പാലക്കാടാണ്. എന്നാല്‍ ഇത്തവണ ബിജെപി പിന്നാക്കം പോയി. പാര്‍ട്ടിയിലെ ഭിന്നതയാണ് സീറ്റുകള്‍ കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. ഈ അവസരം മുതലെടുക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗിന്.

53 അംഗ കൗണ്‍സിലാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലേത്. 27 സീറ്റ് കിട്ടുന്നവര്‍ക്ക് ഭരണം നടത്താം. എന്നാല്‍ ഇത്തവണ ബിജെപിക്ക് ലഭിച്ചത് 25 സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂന്ന് സീറ്റ് കുറഞ്ഞു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിലെത്താന്‍ സാധിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിജെപിയുടെ ഭരണം ഉറപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് വിവരം.
യുഡിഎഫിന് 18 സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളും. കോണ്‍ഗ്രസ് വിമതനായ എച്ച് റഷീദും ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കണം എന്നാണ് മുസ്ലിം ലീഗ് നിലപാട്. ജനങ്ങള്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം നല്‍കിയതെന്നും ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കരുത് എന്നും ബിജെപി ആവശ്യപ്പെട്ടു. സമാനമായ നിലപാട് തന്നെയാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നതും.
പാലക്കാടും തിരുവനന്തപുരത്തും ഭരണം പിടിക്കാന്‍ മറ്റു നീക്കങ്ങള്‍ നടത്തില്ല എന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ പ്രാദേശികമായ ചില നേതാക്കള്‍ക്ക് ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന നിലപാടുണ്ട്. ഇക്കാര്യം ഉന്നത നേതൃത്വം അംഗീകരിക്കുന്നില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം സഖ്യസാധ്യത ആരായാം എന്നാണ് ഇവരുടെ തീരുമാനമത്രെ.
മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറയുന്നത്
ഈ വേളയിലാണ് മുസ്ലിംലീഗ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന് മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറഞ്ഞു. അത്തരം സഖ്യം വരേണ്ടതാണ്. ബിജെപിയെ പുറത്താക്കണം എന്ന ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ യോജിപ്പ് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഇക്കാര്യം മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ട്. നഗരത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാന്‍ ബിജെപിയെ പുറത്താക്കണം. അവരെ ഒഴിവാക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്നു പറഞ്ഞാണ് പ്രചാരണം നടത്തിയത്. എല്‍ഡിഎഫ് യുഡിഎഫ് സഖ്യം ഉണ്ടാവേണ്ടതാണ്. സ്വതന്ത്രനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കും. ബിജെപിയെ പരാജപ്പെടുത്തിയാണ് എച്ച് റഷീദ് എത്തിയിട്ടുള്ളതെന്നും എംഎം ഹമീദ് പറഞ്ഞു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications