പാലക്കാട് കോണ്‍ഗ്രസും സിപിഎമ്മും പിന്മാറി; വിടാതെ മുസ്ലിം ലീഗ്, ബിജെപി വീഴുമോ?
പാലക്കാട്: പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗിന്റെ നീക്കം. കോണ്‍ഗ്രസും സിപിഎമ്മും മുഖം തിരിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ഐക്യത്തോടെ നീങ്ങണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
ബിജെപി കഴിഞ്ഞ പത്ത് വര്‍ഷമായി ഒറ്റയ്ക്ക് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്. കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ആദ്യ മുന്‍സിപ്പാലിറ്റിയും പാലക്കാടാണ്. എന്നാല്‍ ഇത്തവണ ബിജെപി പിന്നാക്കം പോയി. പാര്‍ട്ടിയിലെ ഭിന്നതയാണ് സീറ്റുകള്‍ കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. ഈ അവസരം മുതലെടുക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗിന്.

53 അംഗ കൗണ്‍സിലാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലേത്. 27 സീറ്റ് കിട്ടുന്നവര്‍ക്ക് ഭരണം നടത്താം. എന്നാല്‍ ഇത്തവണ ബിജെപിക്ക് ലഭിച്ചത് 25 സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂന്ന് സീറ്റ് കുറഞ്ഞു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിലെത്താന്‍ സാധിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിജെപിയുടെ ഭരണം ഉറപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് വിവരം.
യുഡിഎഫിന് 18 സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളും. കോണ്‍ഗ്രസ് വിമതനായ എച്ച് റഷീദും ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കണം എന്നാണ് മുസ്ലിം ലീഗ് നിലപാട്. ജനങ്ങള്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം നല്‍കിയതെന്നും ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കരുത് എന്നും ബിജെപി ആവശ്യപ്പെട്ടു. സമാനമായ നിലപാട് തന്നെയാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നതും.
പാലക്കാടും തിരുവനന്തപുരത്തും ഭരണം പിടിക്കാന്‍ മറ്റു നീക്കങ്ങള്‍ നടത്തില്ല എന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ പ്രാദേശികമായ ചില നേതാക്കള്‍ക്ക് ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന നിലപാടുണ്ട്. ഇക്കാര്യം ഉന്നത നേതൃത്വം അംഗീകരിക്കുന്നില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം സഖ്യസാധ്യത ആരായാം എന്നാണ് ഇവരുടെ തീരുമാനമത്രെ.
മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറയുന്നത്
ഈ വേളയിലാണ് മുസ്ലിംലീഗ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന് മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറഞ്ഞു. അത്തരം സഖ്യം വരേണ്ടതാണ്. ബിജെപിയെ പുറത്താക്കണം എന്ന ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ യോജിപ്പ് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഇക്കാര്യം മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ട്. നഗരത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാന്‍ ബിജെപിയെ പുറത്താക്കണം. അവരെ ഒഴിവാക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്നു പറഞ്ഞാണ് പ്രചാരണം നടത്തിയത്. എല്‍ഡിഎഫ് യുഡിഎഫ് സഖ്യം ഉണ്ടാവേണ്ടതാണ്. സ്വതന്ത്രനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കും. ബിജെപിയെ പരാജപ്പെടുത്തിയാണ് എച്ച് റഷീദ് എത്തിയിട്ടുള്ളതെന്നും എംഎം ഹമീദ് പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications